Kerala

നാലാം ലോക കേരളതട്ടിപ്പ് സഭ വീണ്ടും, പിണറായി വിദേശത്തേക്ക്

ധൂർത്തടിച്ചും കട്ടുമുടിച്ചും കേരളാഘജനാവ് കാലിപ്പാത്രമാക്കിയിട്ടും ആർത്തി തീരാതെ പിണറായി. ജനങ്ങൾ അർഹതപ്പെട്ട പണം പോലും നിഷേധിക്കപ്പെട്ടു മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോൾ വീണ്ടും ഭാര്യയും കുടുംബവുമൊത്ത് വിദേശയാത്രയ്‌ക്കൊരുങ്ങുകയാണ് പിണറായി വിജയൻ. ചികിത്സാ സംബന്ധമായി അമേരിക്കയിലേക്ക് പറക്കുമെന്നാണ് സൂചന. മുഖ്യന്റെ എല്ലാ അമേരിക്കൻ യാത്രകൾ ക്കും ഒടുവിൽ ദുബായിലെത്തി മകനെ സന്ദർശിക്കുന്ന ഒരു പതിവ് കൂടിയുണ്ടാകാറുണ്ട്. ഇക്കുറിയും യാത്രാ വഴികൾ സാമാനം തന്നെ യാകും. എന്നാൽ ഇപ്പോൾ കേരളത്തിൽ ഉയരുന്ന പൊട്ടിത്തെറികളിൽ നിന്നും രക്ഷപെടാനുള്ള നെട്ടോട്ടമാണോ ഈ പോക്കെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും മുഖ്യന്റെ യാത്ര സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിനിടയിൽ ഇപ്പോഴിതാ മറ്റൊരു വാർത്ത പുറത്ത് വരുന്നുണ്ട്. അതായത് കഴിഞ്ഞ ലോക കേരളം സഭയുടെയും ഇരുമ്പ് കസേരയുടേയുമൊക്കെ വിവാദം കെട്ടടങ്ങും മുന്നേ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ലോക കേരളസഭ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ജൂൺ 5 മുതൽ 7 വരെ നാലാമതു ലോകകേരള സഭ സംഘടിപ്പിക്കാനാണു തീരുമാനം. പങ്കെടുക്കുന്ന തിനു റജിസ്ട്രേഷനു ക്ഷണിച്ചു.

പ്രതിനിധികളാകാൻ മാർച്ച് 31ന് അകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഭക്ഷണവും താമസസൗകര്യവും സർക്കാർ ഒരുക്കും. ലോക കേരളസഭയിൽ പ്രവാസികൾ വയ്ക്കുന്ന നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന വിമർശനത്തിനിടെയാണു നാലാം ലോക കേരളസഭ നടത്താനുള്ള തീരുമാനം. ലോകകേരള സഭയുടെ ഭാഗമായി മുഖ്യമന്ത്രിയും സംഘവും വിദേശരാജ്യങ്ങൾ സന്ദർശിച്ചു നടത്തിയ മേഖലാ സമ്മേളനങ്ങളും വിവാദത്തിലായിരുന്നു.

കഴിഞ്ഞ ജൂണിൽ യുഎസിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനത്തിൽ, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും അവസരം നൽകുമെന്നു വാഗ്ദാനം നൽകി സ്പോൺസർഷിപ് പിരിച്ചതു വിവാദമായിരുന്നു. മേഖലാ സമ്മേളനത്തിന് 5.34 കോടി രൂപയാണു സംഘാടക സമിതിക്കു ചെലവു വന്നത്. പിന്നാലെ സൗദി മേഖലാ സമ്മേളനം നിശ്ചയിച്ചെങ്കിലും കേന്ദ്രം യാത്രാനുമതി നൽകാത്ത തിനാൽ ഉപേക്ഷിച്ചു.

മേഖലാ സമ്മേളനങ്ങളുടെ കണക്കുകളൊന്നും ഓഡിറ്റ് ചെയ്യുന്നില്ലെന്നു സർക്കാർ തന്നെ സമ്മതിച്ചിരുന്നു. ചെലവ് സംഘാടക സമിതിയാണു വഹിക്കുന്നത് എന്നതാണു ഇതിനു കാരണമായി പറഞ്ഞത്. അതേസമയം, തലസ്ഥാനത്തു നടക്കുന്ന ലോകകേരള സഭയുടെ ചെലവ് വഹിക്കുന്നതു പൂർണമായി സർക്കാരാണ്. കഴിഞ്ഞ വർഷം ലോകകേരളസഭാ സെക്രട്ടേറിയറ്റിന് ആകെ 2.5 കോടി രൂപയാണു പ്രവർത്തനത്തിനായി അനുവദിച്ചത്.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

6 mins ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

1 hour ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

2 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

3 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

3 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago