Kerala

ഗൗരീ ലക്ഷ്മീബായിക്കെതിരെ സൈബര്‍ ആക്രമണം, ‘ലവ് ജിഹാദ് വഴി മന്ത്രിക്കസേര ഉണ്ടാക്കാനും, ബിരിയാണി ചെമ്പിൽ നിന്ന് സ്വർണമുണ്ടാക്കാനും, കരിമണല്‍ മാസപ്പടി, ലാവ് ലിന്‍, ലൈഫ് മിഷല്‍ എന്നിവയിൽ നിന്നും കോടികൾ ഉണ്ടാക്കാനും അവർക്കറിയില്ല’

തിരുവനന്തപുരം . ഗൗരീ ലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ ആക്രമണം. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് യഥാർത്ഥത്തിൽ തെരഞ്ഞെടുക്കുന്നത്.

സാമൂഹ്യ നന്മക്കായി മുഖം നോക്കാതെയുള്ള അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മീബായിയുടെ നിലപാടുകള്‍ ആണ് സൈബര്‍ സഖാക്കളെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും ഹിന്ദു അനുകൂല നിലപാടുകള്‍ കൂസലില്ലാതെ അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ പിണറായി വിജയന്‍ സര്‍ക്കാരിനെപോലും വിമര്‍ശിക്കാന്‍ മടിക്കാറുമില്ല. ഇതൊക്കെയാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്താൻ കമ്മ്യൂണിസ്റ്റ് സൈബർ ഗുണ്ടകൾ ഇറങ്ങി തിരിക്കാൻ കാരണം.

എന്ത് സംഭാവന നല്‍കിയതിനാണ് ഗൗരിലക്ഷ്മിബായിയ്‌ക്ക് പത്മശ്രീ നല്‍കിയത് എന്നാണ് സൈബര്‍ സഖാക്കള്‍ സൈബറിടങ്ങളിൽ ഉന്നയിക്കുന്ന മുഖ്യമായ ചോദ്യം. ലവ് ജിഹാദ് എന്ന ജാലവിദ്യയിലൂടെ മന്ത്രിസ്ഥാനം ഉണ്ടാക്കാൻ അവർക്ക് അറിയില്ല. ബിരിയാണിച്ചെമ്പില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാനുള്ള മാസ്മരിക വിദ്യ അവർക്കറിയില്ല. കരിമണലില്‍ നിന്നും മാസപ്പടിയും ലാവ് ലിന്‍ നിന്നും ലൈഫ് മിഷനില്‍ നിന്നും കോടികളും ഉണ്ടാക്കാനുള്ള സമർത്യവും അവർക്കില്ല.

ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍കൈ എടുത്തവരെ നവോത്ഥാന കേരളം ബോധപൂര്‍വ്വം മറന്നുവെന്ന് ഗൗരിലക്ഷ്മീബായി ഈയിടെ പ്രസംഗിച്ചിരുന്നതാണോ? കമ്മ്യൂണിസ്റ്റുകാർക്ക് ഒന്നിനും അവർ യോഗ്യയല്ലെന്നു പറയാൻ കാരണമായത്.? ‘ക്ഷേത്രപ്രവേശന വിളംബര പ്രഖ്യാപനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന രാജവംശങ്ങളും നടത്തിയിരുന്നു. ജയംസിംഹ ദേവന്റെ ഭരണകാലത്ത് കിണറുകളും കുളങ്ങളും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തടസ്സപ്പെടുത്തുന്നവരെ ശിക്ഷിക്കാനും രാജാവ് ഉത്തരവ് നല്‍കി.

യുനസ്‌കോയുടെ പത്തൊമ്പത് ലോക പൈതൃക കലകളില്‍ കൂടിയാട്ടം സ്ഥാനം പിടിച്ചു. കൂടിയാട്ടം കലയായി കൊണ്ടുവന്നത് ഒമ്പതാം നൂറ്റാണ്ടിലെ കുലശേഖരപെരുമാളായിരുന്നു. പെരുമാള്‍ ജാതി നോക്കാതെ നങ്യാര്‍വംശത്തില്‍പ്പെട്ട സ്ത്രീയെ ആയിരുന്നു വിവാഹം കഴിച്ചത്. അതിലൂടെ കൂടിയാട്ടത്തെ കലയെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുകകൂടിയായിരുന്നു. ഇത്തരത്തിലുള്ള വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്ര സംഭവങ്ങള്‍ക്കല്ലാം പിന്നീട് അവകാശികള്‍ വേറെ വന്നു’ എന്നായിരുന്നു ഗൗരിലക്ഷ്മീബായിയുടെ സത്യം വിളിച്ചു പറഞ്ഞ ഒരു വിവാദ പ്രസംഗം. സത്യത്തിൽ ഇത് കമ്മികള്‍ക്ക് പിടിച്ചില്ല.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

4 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

5 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

5 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

6 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

6 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

7 hours ago