കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ ചടങ്ങിൽ മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായിരുന്നു.
തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം ഉറപ്പിക്കാനാണ് ആർച്ച് ബിഷപ്പിനെ മോദി കാണുന്നത്. തട്ടിലുമായി സൗഹൃദ സംഭാഷണം മാത്രമാകും നടത്തുക. അതിലൂടെ ഭാവിയിൽ ബിജെപിയുമായി സഭയെ അടുപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
16നു കൊച്ചിയിൽ റോഡ് ഷോ നടത്തുക എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് വരെയാണ്. വൈകിട്ട് 6നു ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു വഴി ഒരു കിലോമീറ്ററോളമാണു റോഡ് ഷോ. ഗവ. ഗെസ്റ്റ് ഹൗസിലാണു പ്രധാനമന്ത്രി താമസിക്കുക. കൊച്ചി നാവികസേനാ വിമാനത്താ വളത്തിൽ 16നു വൈകിട്ട് 5നു പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോയിൽ പങ്കെടുക്കാനെത്തും. കേരളത്തിൽ മോദി ഗാരന്റി ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. അതിന്റെ ഭാഗമാണ് ഈ മാസം രണ്ടാം തവണ മോദി കേരളത്തിലെത്തുന്നത്.
അദ്ദേഹത്തിന് അഭിവാദ്യമർപ്പിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അരലക്ഷം പ്രവർത്തകരെ അണിനിരത്തുമെന്നു ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. തുറന്ന വാഹനത്തിലാകും റോഡ് ഷോ എന്നാണു സൂചന. കഴിഞ്ഞ വർഷം കൊച്ചിയിൽ യുവജന സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി തേവരയിൽ റോഡിലൂടെ നടന്നാണു റോഡ്‌ഷോ നടത്തിയത്. റോഡ് ഷോയുടെ സുരക്ഷാ ക്രമീകരണം വിലയിരുത്തിയാകും എല്ലാം തീരുമാനിക്കുക. മോദി കേരളത്തിൽ രണ്ടു ദിവസം ഉണ്ടാകും. അടുത്ത മാസം മോദി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തും മോദിയുടെ റോഡ് ഷോ ഉണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി 17നു രാവിലെ 7നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. അവിടെനിന്നു തിരിച്ചെത്തി രാവിലെ 10നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 11ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. 7000 പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചു.
ഇതിനിടെ സഭാ നേതൃത്വവുമായുള്ള ചർച്ചയ്ക്കുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രിയെ മുൻനിർത്തി കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി കളം നിറയുകയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കിമാറ്റാനാണ് പാർട്ടിയുടെ നീക്കം. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ശ്രമം. ദേശീയതലത്തിലെന്ന പോലെ കേരളത്തിലും ബിജെപിയുടെ എല്ലാ പ്രതീക്ഷകളും മോദിയിലാണ്.
2019 ലെ വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തു ന്നതും വോട്ടുറപ്പിക്കാനാണ്. ടാഗ് ലൈൻ ആക്കിമാറ്റിയ മോദിയുടെ ഗ്യാരന്റിയിലൂടെ വികസനം ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. മോദിമയത്തിൽ എതിരാളികളുടെ പ്രചാരണങ്ങളെ മറികടക്കാമെന്നാണ് കണക്ക് കൂട്ടൽ.
സഭാനേൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കലും മോദിവഴി തന്നെയാണ്. സന്ദർശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചർച്ചകളും പ്രധാന അജണ്ടയായി തുടരുകയാണ്. ദക്ഷിണേന്ത്യ പിടിക്കൽ പർട്ടിയുടെ പ്രധാന അജണ്ടയാണ്. കർണ്ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…