India

നാളീകേര കർഷകർക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ

കേര കർഷകർക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടേതാണ് ഈ തീരുമാനം. മിൽ കൊപ്രയ്ക്ക് 300 രൂപയാണ് ക്വിന്റലിന് കൂട്ടിയത്. ഇതോടെ ക്വിന്റലിന് 10,860 രൂപയില്‍ നിന്ന് താങ്ങുവില 11,160 രൂപയിലെത്തുകയാണ്. പുതിയ കേന്ദ്ര തീരുമാനം കേരളത്തിലെ കേര കർഷകർക്ക് വലിയ ആശ്വാസമാകും.

ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് വില 11750ൽ നിന്ന് വില 12,000ത്തിലേക്ക് താങ്ങുവില ഉയർത്തി. 250 രൂപയാണ് വര്‍ദ്ധിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കെ ഉള്ള പുതിയ തീരുമാനം ബി ജെ പി ക്ക് വലിയ ഗുണം ചെയ്യും. കേര കർഷകരുടെ ഏറെക്കാലത്തെ ആവശ്യമാണ് കേന്ദ്ര സർക്കാർ നിറവേറ്റിയിരിക്കുന്നത്.

ലോകത്താകെ കൊപ്രയുടെ വില ഇടിയുമ്പോഴും കർഷകർക്ക് ഉൽപ്പാദനച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും ലഭിക്കണമെന്ന താൽപ്പര്യത്തോടെയാണ് കേന്ദ്രം താങ്ങുവില കൂട്ടിയതെന്ന് മന്ത്രിസഭാ തീരുമാനം വിവരിക്കവെ മന്ത്രി അനുരാഗ് ഠാക്കൂർ പറയുകയുണ്ടായി. 2014ൽ നരേന്ദ്ര മോദിജി അധികാരത്തിലേറുമ്പോൾ മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 5,250 രൂപയും, ബാൾ കൊപ്രയ്ക്ക് 5,500 രൂപയും ആയിരുന്നു. എന്നാൽ പുതുക്കിയ എംഎസ്പി പ്രകാരം ഇവ യഥാക്രമം 11,160 രൂപയായും 12,000 രൂപയായും മാറും

അതേസമയം, വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്ത പുറത്ത് പ്രതികരിച്ചു. 2024 സീസണിലെ കൊപ്രയുടെ താങ്ങുവില പുതുക്കി നിശ്ചയിച്ചപ്പോൾ മുൻ സീസണിനെ അപേക്ഷിച്ച് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 300/- രൂപയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 250/- രൂപയും വർദ്ധിപ്പിച്ചതോടെ നാളീകേര കർഷകരോടുള്ള പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടിയാണ് പാലിക്കപ്പെട്ട തിന്നു സുരേന്ദ്രൻ പറഞ്ഞു.

2018-19ലെ യൂണിയൻ ബജറ്റിൽ കർഷകർക്ക് ആദായകരമായ വില ലഭ്യമാക്കുന്നതിന്, എല്ലാ വിളകളുടെയും, അഖിലേന്ത്യാ ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എന്ന നിലയിൽ താങ്ങുവില വർദ്ധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ വർദ്ധനവ്. കേരളത്തിലെ നാളികേര കർഷകർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണകരമാകാൻ പോകുന്നത്. കേരളത്തിൽ 50 ലക്ഷത്തോളം ആളുകളാണ് നേരിട്ടോ പരോക്ഷമായോ നാളികേരവുമായി ബന്ധപ്പെട്ട കാർഷികവൃ ത്തിയിലും വ്യവസായങ്ങളിലും ഏർപ്പെട്ടിട്ടുള്ളത് – കെ.സുരേന്ദ്രൻ പറഞ്ഞു.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

1 hour ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

17 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

17 hours ago