India

ഗവര്‍ണറെ തിരിച്ചു വിളിക്കണം, ഹാലിളകി പിണറായി സർക്കാർ

തിരുവനന്തപുരം . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചു. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരിക്കുന്നത്.

കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണർ നടത്തിയ അപ്രഖ്യാപിത സന്ദർശനം ആണ് മുഖ്യൻ തുറുപ്പു ചീട്ടായി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കത്തയച്ചെങ്കിലും സർക്കാർ ഇക്കാര്യം പുറത്ത് വിട്ടില്ല. വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്‌തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്‌ട്രപതിയെ അഡ്രസ് ചെയ്യുന്ന കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. ജനങ്ങളോട് കുശലാന്വേഷണം നടത്തിയും കുട്ടികളെ ലാളിച്ചും കടകളിൽ കയറി ഹൽവയുടെ രുചിയും നുണഞ്ഞായിരുന്നു അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ഇറങ്ങുന്നത്. ഇത് സർക്കാരിനെ വല്ലാതെ അസ്വസ്ഥതയുണ്ടാക്കി. പിന്നാലെ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.

അതേസമയം, കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമുള്ള പിണറായി സർക്കാരിന്റെ കത്തിന് കേന്ദ്രം പുല്ലു വില പോലും കൽപ്പിക്കാനിടയില്ല. കോഴിക്കോട് സർവകലാശാലയിൽ നടന്ന സംഭവങ്ങളെ പരാമർശിച്ച്, തനിക്കെതിരെ ബാനറുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത് മുഖ്യ മന്ത്രി പിണറായി വിജയൻ ആണെന്നാണ് ഗവർണർ തുറന്നടിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദശമില്ലാതെ സര്‍വകലാശാലയില്‍ തനിക്കെതിരെ ബാനര്‍ ഉയര്‍ത്തില്ലന്ന് രാജ്ഭവന്‍ ഇറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപടുന്നതിന്റെ ഉദാഹരണമാണിതെന്നും രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ന്നതിന്റെ തുടക്കമാണിതെന്നും രാജ്ഭവൻ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. അതിനുള്ള പകരം വീട്ടലായി മാത്രമേ, കേന്ദ്രം പിണറായിടെ രക്ഷപെടൽ തന്ത്രമായ ഈ കത്തിനെ കാണൂ.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

5 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

7 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

8 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

8 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

8 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

9 hours ago