Kerala

കേരളത്തിലും സി പി എമ്മിന് പശ്ചിമ ബംഗാളിന്റെ ഗതി വരും, മുങ്ങുന്ന കപ്പലിനെ പിണറായി ഒരരികത്ത് എത്തിക്കും

കേരളത്തിലും സി പി എമ്മിന് പശ്ചിമ ബംഗാളിന്റെ ഗതി വരും. പോലീസിന്റെ വടി DYFI യുടെയും സി പി എമ്മിന്റെയും കൈയ്യിൽ കൊടുത്തിരിക്കുന്ന പാർട്ടിയോടുള്ള ജനരോക്ഷം കേരളമാകെ ഇരമ്പുകയാണ്. നവകേരള ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കേരള ജനതയെ വെല്ലുവിളിക്കാനും ജനത്തോടു പച്ച നുണ പറയാനും തുടങ്ങിയ പിണറായി വിജയൻ അത് തുടരുമ്പോൾ സി പി എം എന്ന മുങ്ങുന്ന കപ്പലിനെ ഏതെങ്കിലും ഒരരികത്ത് എത്തിക്കുമെന്നും ഉറപ്പായി.

നവകേരള സദസ് തലസ്ഥാനത്ത് എത്തിയതോടെ സംസ്ഥാനമാകെ സംഘര്‍ഷ ഭൂമിയായി മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. നവകേരള സദസ് എന്നത് ഒരു സംഘട്ടന സദസായി മുഖ്യ മന്ത്രി തന്നെ മാറ്റി. നാട്ടിലാകെ സർക്കാരിനെതിരെ ജന രോക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാര്‍ കലാപത്തിന് ആഹ്വാനം നല്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം ജനം നോക്കി കാണുകയാണ്.

നവംബര്‍ 18 ന് കാസര്‍കോട് നിന്ന് ആരംഭിച്ച നവകേരള സദസ് വിവിധ ജില്ലകളില്‍ സഞ്ചരിച്ച് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തേക്ക് കടന്നത്. നവകേരള ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ അങ്ങിങ്ങ് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ എല്ലാം കൂടി ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാന വ്യാപകമായ കലാപത്തിലേക്ക് നീങ്ങിയെന്നു വേണം പറയാൻ.

സംസ്ഥാനത്ത് ഭരണം സ്തംഭനം ഉണ്ടാക്കി കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരുടെയും ടൂർ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ബസിനു നേരേ കരിങ്കൊടി വീശിയത് തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ DYFIക്കാരെ സിപിഎം രംഗത്തിറക്കിയതോടെ കേരളത്തില്‍ സംഘര്‍ഷം ഉടലെടുത്തത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാനു പ്രതിഷേധക്കാരെ തല്ലാൻ വടികൊടുത്ത് തല്ലിച്ചിട്ടും അതൊന്നും താൻ കണ്ടില്ലെന്നു പറഞ്ഞു ജനത്തെ മുഴുവൻ കഴുതകളാക്കുകയായിരുന്നു. ജനങ്ങളുടെ പരാതി കേൾക്കാൻ ഇറങ്ങിയവർ ഹോട്ടൽ മുറികളിൽ കാബിനറ്റ് മീറ്റിങ്ങും മൂക്കറ്റം ഭക്ഷണവുമായി യാത്ര ചെയ്യുന്ന അഭിനയം കണ്ടവരൊക്കെ മൂക്കത്ത് സത്യത്തിൽ വിരൽ വെച്ച് പോയി. സംസ്ഥാനത്ത് അക്രമം (മൂക്കിന് കീഴെ നടന്നിട്ടു കൂടി ) ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല. കണ്ടില്ലെന്നു നടിച്ചു.

വാര്‍ത്താസമ്മേളനങ്ങളിൽ DYFI യെയും പോലീസുകാരേയും രക്ഷിക്കാൻ പാട് പെട്ട മുഖ്യന്റെ മറുപടികൾ പലയിടത്തും മുറിഞ്ഞു. ചിലപ്പോഴാകട്ടെ ധാർഷ്ട്യം കാട്ടി മൈക്ക് ഓഫ് ചെയ്ത് ഇറങ്ങി പോയി. കോടതി വിചാരണ വേണ്ടെന്ന് കയർത്തു. നവകേരള ബസ് കടന്നുവരുന്ന റൂട്ടില്‍ കറുത്ത വസ്ത്രം അണിഞ്ഞ് ആർക്കും പോകാൻ കഴിയാത്ത അവസ്ഥായായിരുന്നു ഉണ്ടായിരുന്നത്. ബസ് കാത്ത് നിന്ന യുവതിയെ പോലീസ് ഭയപ്പെടുത്തി. വിരട്ടി ഓടിച്ചു. യൂണിഫോം കറുത്ത വസ്ത്രമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി.

റോഡ് വക്കില്‍ കറുപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കറുപ്പ് നിറമുള്ള യുവാവ് വെളുത്ത പെയിന്റടിച്ച് വീട്ടില്‍ നില്‍ക്കേണ്ടി വരെ വന്നു. നവകേരള ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സമ്മേളനം നടക്കുന്ന മേഖലകള്‍ക്ക് കനത്ത സുരക്ഷ നല്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. ഡ്രോണ്‍ പറത്താന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം നിരീക്ഷണത്തിലാണിപ്പോൾ. സംസ്ഥാനത്തെ പോലീസ് സേന മുഴുവനിപ്പോൾ പിണറായിക്കൊപ്പമാണ്. 23 വരെ പോലീസുകാര്‍ക്ക് അവധി നൽകില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

2 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

3 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

3 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

3 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

4 hours ago