Crime,

വയനാട്ടിൽ നരഭോജി കടുവ പത്ത് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ പിടിയിലായി, വെടിവെച്ച് കൊല്ലണമെന്ന ആവശ്യം ശക്തം

വയനാട്ടിൽ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച നരഭോജി കടുവ പത്ത് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ പിടിയിലായി. വയനാട്ടിൽ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപം
കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രജീഷിനെ കടിച്ചുകൊന്ന് പത്ത് ദിവസത്തിന് ശേഷമാണ് കടുവ കെണിയില്‍ വീഴുന്നത്.

കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപം വനംവകുപ്പ് ആദ്യം സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കെണി വെച്ചിരുന്നെങ്കിലും ദിവസങ്ങളായി വനംവകുപ്പ് കടുവക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ദിവസങ്ങള്‍ നീണ്ട ഭീതിയ്‌ക്കൊടുവില്‍ കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ പ്രദേശവാസികള്‍. കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവെച്ചുകൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. വനംവകുപ്പിനെതിരെ ഇവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുണ്ടായി.

കടുവയെ വനത്തില്‍ തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. പ്രതിഷേധം കടുത്തതോടെ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്. കടുവ കുടുങ്ങിയ കൂട് വനംവകുപ്പിന്റെ വാഹനത്തില്‍ കയറ്റിയെങ്കിലും പുറത്തെത്തി ക്കാന്‍ പ്രതിഷേധം മൂലം നടന്നില്ല. കടുവക്കായി നേരത്തെ ക്യാമറ ട്രാപ്പുകള്‍ അടക്കം വെച്ചാണ് തിരച്ചില്‍ നടത്തിവന്നത്. കടുവയെ തിരിച്ചറിയാനും ഏത് സ്ഥലത്താണ് കടുവയുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്താനായിരുന്നു ആ നീക്കം. 11 ക്യാമറകളാണ് പലയിടങ്ങളിലായി കടുവയെ പിടിക്കാൻ സ്ഥാപിച്ചിരുന്നത്. തുടർന്ന് കടുവയെ തിരിച്ചറിയുകയും ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു.

കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചിരുന്നു. ഡോക്ടർ, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉൾപ്പെടെ 25 ക്യാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി വനം വകുപ്പ് നൽകിയിരുന്നു. രാവിലെ പാടത്ത് പുല്ലരിയാൻ പ്രജീഷ് പോയ ഇയാൾ വൈകിയിട്ടും തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago