Kerala

കോഴിക്കോട്ടെ തെരുവിലിറങ്ങി ഗവർണർ, ജനത്തോടു കുശലം പറഞ്ഞും സെൽഫിക്ക് നിന്നും, ഹൽവ കടയിൽ കയറി ഹൽവ വാങ്ങിയും മിഠായിത്തെരുവിൽ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന പിറകെ, താൻ ജനകീയനാണെന്നും തനിക്ക് ആരേയും ഭയമില്ലെന്നും പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറ മെെതാനിത്തെത്തി ജനങ്ങളുമായി ഇടപഴകി. മിഠായിത്തെരുവിലെത്തിയ ഗവർണർ അവിടെ ഒരു ഹൽവ കടയിൽ കയറി ഹൽവ വാങ്ങി. തന്നെ കാണാൻ എത്തിയവരുമായി ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി.

ഗവർണർ സ്ഥലത്ത് എത്തിയതറിഞ്ഞ് നിരവധി പേർ ഗവർണറെ കാണാൻ ഓടിക്കൂടി. അവരുമായി അദ്ദേഹം കുശലാന്വേഷണം നടത്തുകയും ഫോട്ടോ എടുക്കാനായി നിന്ന് കൊടുക്കുകയും ഉണ്ടായി. വാർത്തകളിലും മറ്റും കേൾക്കുകയും കാണുകയും ചെയ്തിരുന്ന ഗവർണർ തങ്ങളുടെ മുന്നിൽ എത്തിയതിൻ്റെ അമ്പരപ്പിലായി കോഴിക്കോട് മിട്ടായി തെരുവിലെ ജനങ്ങളാകെ.

തനിക്ക് കേരള പൊലീസിൻ്റെ സുരക്ഷ വേണ്ടെന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ഗവർണർ മാനാഞ്ചിറ മെെതാനിത്തെത്തുകയും ജനങ്ങളുമായി ഇടപഴകുകയുമായിരുന്നു. പൊലീസിനെ അവരുടെ ചുമതല നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് നേരത്തെ ഗവർണർ ആക്ഷേപം ഉന്നയിച്ചിരുന്നു.

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യം പറയുന്നത്. ഇനി പൊലീസിൻ്റെ സുരക്ഷ ആവശ്യമില്ല എന്ന് പറഞ്ഞ് വാഹനത്തിൽ കയറി അദ്ദേഹം പുറപ്പെട്ടു പോവുകയായിരുന്നു. ഗവർണർ എങ്ങോട്ടേയ്‌ക്കാണ് പോകുന്നത് എന്ന് അറിയിച്ചിരുന്നില്ല. ഗവർണർ പോയതെങ്ങോട്ടെന്നറിയാതെ പോലീസ് വട്ടം കറങ്ങി. തുടർന്ന് കോഴിക്കോട് നഗരം മുഴുവൻ പൊലീസ് അരിച്ചു പെറുക്കി. അതിനിടെയാണ് ഗവർണർ മാനാഞ്ചിറ മെെതാനത്ത് എത്തി ജനങ്ങളുമായി ഇടപഴകുന്നത് കാണാനാവുന്നത്.

ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരളത്തിലേത്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്. ഒരു കാരണവശാലും ഞാൻ അവരെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ല . തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളിൽ ഞാൻ ആക്രമിക്കപ്പെട്ടു. ഇതിൽ മൂന്നാമത്തെ സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും ഞാൻ പുറത്തിറങ്ങിയതുകൊണ്ട് മാത്രം. ഇനി ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നെ ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെയെന്ന് വെല്ലുവിളിച്ച ഗവർണർ പൊലീസിനെ തൻ്റെയടുത്ത് നിന്നും മാറ്റി നിർത്തിയാൽ പ്രതഷേധം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ എസ്‌എഫ്‌ഐക്കാരോട് പറയുമെന്നും ആരോപിച്ചു. പിന്നീടുണ്ടാകാൻ പോകുന്ന അനന്തരഫലങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്ല ധാരണയുണ്ടെന്നും ഗവർണർ വ്യക്തമാക്കി. എസ്‌എഫ്‌ഐക്കാർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്നേഹമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കു കയും ഉണ്ടായി.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

9 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

10 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

10 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

14 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

14 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago