പറ്റ്ന . ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പൂജാരിയെ വെടിവെച്ചു കൊന്ന് കണ്ണുചൂഴ്ന്നെടുത്ത് നാക്കും സ്വകാര്യ ഭാഗങ്ങളും അരിഞ്ഞെറിഞ്ഞെന്ന നടുക്കുന്ന വാർത്ത പുറത്ത് വന്നു. ക്രൂരമായ കൊലപാതക സംഭവം പുറത്ത് വന്നതോടെ പ്രദേശത്ത് കലാപം പടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനോജ് കുമാര്‍ സാ (32) ആണ് അതിമൃഗീയമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ദിവസങ്ങളായി പൂജാരിയെ കാണാനില്ലായിരുന്നു. കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ണുകള്‍ ചൂഴ്ന്നെടുത്തും നാക്കരിഞ്ഞ തള്ളിയ നിലയിൽ പൂജാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. സ്വകാര്യഭാഗങ്ങളും അരിഞ്ഞ നിലയിലാണ്. കഴുത്തിലാണ് വെടിയേറ്റിട്ടുള്ളത്.
മനോജ് കുമാറിന്റെ സഹോദരന്‍ അശോക് കുമാര്‍ സാ ബിജെപി നേതാവും ഗ്രാമത്തലവനുമാണ്. അഞ്ച് ദിവസമായി മനോജ് കുമാറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. മനോജ് കുമാറിനെ കണ്ടുപിടിക്കുമെന്ന് സമാധാനിപ്പിക്കുകയല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.
മനോജ് കുമാറിന്റെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നതെന്നും വീട്ടുകാര്‍ പൊലീസിന് മുന്നറിയിപ്പ് നല്കിയിരുന്നതുമാണ്. തുടർന്നാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഇത് ഗ്രാമവാസികളെ അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നു. പൊലീസിന്റെ നിഷ്ക്രിയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവും അക്രമവും ആരംഭിക്കുന്നത്. ദേശീയപാത 27 നാട്ടുകാർ പൂർണമായും തടഞ്ഞു. സദര‍് എസ് ഡിപിഒ പ്രഞ്ജാള്‍ സ്ഥലത്തെത്തി കൂടുതല്‍ പൊലീസ് സേനയെ വിളിച്ചുവരുത്തിയ ശേഷമാണ് സ്ഥിതി ഗതി ഒരല്പം സന്തമായിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ നിന്നിറങ്ങിയതിൽ പിന്നെയാണ് മനോജിനെ കാണാതാവുന്നത്. പൂജാരിയുടെ മൃതദേഹം കണ്ടെടുത്ത പിറകെ ഗ്രാമത്തില്‍ സംഘര്‍ഷം പടരുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണവും ഇതുവരെ അറിവായിട്ടില്ല.
അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലെ സ്ഥലവു മായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി പൂജാരിയുടെ സഹോദ രന്‍ അശോക് കുമാര്‍ പറയുന്നുണ്ട്. മറ്റൊരു സമുദായത്തില്‍പ്പെട്ടവര്‍ ഏക്കര്‍കണക്കിന് ക്ഷേത്രഭൂമി തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തില്‍ എന്ത് പരിപാടി നടന്നാലും അത് അന്യ സമുദായക്കാർ അലങ്കോലപെടുത്തുക പതിവായിരുന്നു. ഇവര്‍ക്കെതിരെ പൂജാരിയായ മനോജ് കുമാര്‍ സാ പ്രതികരിച്ചിരുന്നു. ഇതായിരിക്കാം തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ കൊലപാതക ത്തിനും കാരണമായതെന്നു പൂജാരിയുടെ സഹോദരന്‍ അശോക് കുമാര്‍ സാ പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…