പിണറായി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന നവകേരള സദസ് സർക്കാരിന് തന്നെ വിനയാവുന്ന അവസ്ഥയിലേക്ക്. ആലപ്പുഴ മുതൽ ഉണ്ടായ സംഭവങ്ങൾ ജനദ്രോഹപരമെന്നു മാത്രമല്ല നാട്ടിൽ സംഘർഷം വിളിച്ചു വരുത്തുകയുമാണ്. ഒരു സർക്കാർ പരിപാടിയെന്ന് പറഞ്ഞു തുടങ്ങിയത് പി എമ്മിന്റെ രാഷ്ട്രീയ മാമാങ്കമാണെന്നു ജനം തിരിച്ചറിഞ്ഞതോടെയാണ് പരിപാടിയുടെ മുഖച്ഛായ തന്നെ കെട്ടത്.
ഒരു സംസ്ഥാന മുഖ്യ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാവുക എന്നത് സർവ്വ സാധാരണമാണ്. അതിനെ രാഷ്ട്രീയമായി കാണുന്ന സമീപനമാണ് പ്രശ്നങ്ങൾക്ക് തുടക്കം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവർക്കെതിരെ പോലീസിന് പകരം സി പി എം_ ഡി വൈ എഫ് ഐ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാമെന്ന ദാർഷ്ട്യമാണ് പിണറായിക്ക് വിനയായത്. മുഖ്യ മന്ത്രിക്ക് സംരക്ഷണം ഒരുക്കാൻ നിയുകതരായ സംരക്ഷകർ നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തി പ്രതിഷേധക്കാരെ തെരുവിലിറങ്ങി ക്രൂരമായി മർദ്ധിക്കുന്നതും അവരെ മുഖ്യൻ ന്യായീകരുന്നതുമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.
ചെവിയിൽ ഓതിക്കൊടുക്കുന്നവർ വിളിച്ചു പറയുന്ന എന്തും പറയുന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി മാറിയിരിക്കുന്നു. മുഖ്യന്റെ പ്രീതിക്കായി ഇവർ പറയുന്നതൊക്കെയും വലിയ ആപ്പിലേക്കാണ് തന്നെ കൊണ്ടെത്തിക്കുന്നതെന്നു പിണറായി പോലും അറിയുന്നില്ല. ഗൺമാൻ തെലുവിലിറങ്ങി തല്ലുന്നതിനെയും , സിപിഎം DYFI ക്കാർ തല്ലുന്നതിനെയും ഒക്കെ ന്യായീകരിച്ചപ്പോൾ തനിക്കെതിരെ കേരളത്തിലെ സഖാക്കൾ ആയിട്ടുള്ളവർ ഒഴികെ ഉണ്ടാവുന്ന ജന രോക്ഷം എന്തെന്ന് പിണറായി വിജയൻ അറിയുന്നില്ല. അതിന്റെ തെളിവാണ് തന്റെ സുരക്ഷാ ജീവനക്കാർക്ക് സുരക്ഷാ കൊടുക്കാൻ നിർദേശം നൽകേണ്ടി വന്നത്. ഇത് തീർത്തും ക്രമസമാധാന പ്രശ്നമായി മാറുകയാണ്.
നവകേരള ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിച്ച വിഡ്ഢിത്തരമാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത്. ഗണ്‍മാന്‍മാര്‍ ഇടപെടുന്നത് തന്റെ സുരക്ഷ ഉറപ്പാക്കാനാണെന്ന മണ്ടത്തരവും ആ തിരുവാ കൊണ്ട് മുഖ്യൻ നടത്തി. അത് ജോലിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ തടയുക സ്വാഭാവിക നടപടി മാത്രമാണെന്ന ന്യായീകരവും നടത്തി.
ഇടുക്കിയില്‍ ക്യാമറയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ അസാധാരണമായി തന്റെ നേര്‍ക്ക് വന്നപ്പോഴാണ് ഗണ്‍മാന്‍ അനില്‍കുമാര്‍ തള്ളി മാറ്റിയതെന്ന ന്യായീകരണമാണ് പതിവ് പറയാറുള്ള കളവു പോലെ തന്നെ മുഖ്യൻ വിളമ്പിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരിക്കുന്നു. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘം ചേർന്ന് ഏറ്റുമുട്ടലിനു തയ്യാറാവുന്നെന്നാണ് റിപ്പോർട്ടുകൾ.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദേശിക്കുകയാണ്. ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഓഫീസർ സന്ദീപിന്റെയും വീടിന് കാവൽ ഏർപ്പെടുത്തുന്നു. ഇവർക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി എന്ന് പറയുന്നു. ഇതെല്ലാം പിണറായി വിജയന്റെ ധാർഷ്ട്യത്തിൽ നിന്ന് ഉണ്ടായ ഭവിഷ്യത്തുക്കളാണ്.
ആലപ്പുഴ ജില്ലയിൽ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരെ മർദ്ദിക്കുകയാ യിരുന്നു.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…