കൊല്ലം . കൊല്ലം ഓയൂർ ഓട്ടുമലയിൽനിന്ന് അബിഗേലിനെ തട്ടിക്കൊണ്ടു പോകും മുൻപ് അന്ന് തന്നെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം നടന്നു. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു സംഭവം. പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.. ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് ഓടിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിൽ ഉള്ളത്. തിങ്കൾ 3.22 എന്നാണ് ദൃശ്യങ്ങളിൽ കാണുന്നത്.
തിങ്കളാഴ്ച നാലര മണിയോടെയാണ് കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നത്. മുത്തശിയാണ് കുട്ടികളെ സാധാരണ ട്യൂഷനു കൊണ്ടാക്കി വന്നിരുന്നത്. മുത്തശി ഫോൺ എടുക്കാൻ വീട്ടിലേക്കു കയറിയപ്പോൾ കുട്ടികൾ റോഡിലേക്കിറങ്ങി. കുട്ടികളുടെ വീട്ടിൽനിന്ന് ട്യൂഷൻ എടുക്കുന്ന വീട്ടിലേക്ക് ഏകദേശം 200 മീറ്ററാണ് ദൂരം ഉള്ളത്. മുൻപും ഈ കാർ ഇവിടെ കണ്ടിരുന്നതായി കുട്ടികൾ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. വെള്ള നിറത്തിലുള്ള കാർ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരിൽ പലരും പൊലീസിനെ അറിയിച്ചിരുന്നു.
ആറു വയസുകാരിയായ അബിഗേൽ റെജിയെ നഗര മധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഒരു ദിവസത്തിനടുത്തായെങ്കിലും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച തട്ടികൊണ്ടുപോയവരെയോ എന്തിനു നൂറിലേറെ എ ഐ ക്യാമറകൾക്ക് മുന്നിലൂടെ ഓടിയ കാറോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതാണ് എടുത്ത് പറയേണ്ടത്.
അബിഗേലിന്റെ വിഷയം പോലും സാമൂഹ്യ മാധ്യങ്ങൾ ഏറ്റെടുത്തതോടെയാണ് പൊലീസ് അന്വേഷണം സജീവമാക്കിയത്. പ്രധാന റോഡുകളിൽ പൊലീസ് പരിശോധന നടത്തി വരുകയാണെന്നും പോലീസ് പറയുമ്പോഴാണ് പോലീസിന്റെ മൂക്കിന് താഴെക്കൂടി സംഘം ഓട്ടോയിൽ കറങ്ങിയത്. കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ആളുകളാണ് ഓയൂരുള്ള അബിഗേൽ റെജിയെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലുള്ള പോലീസിനുള്ളിലെ കള്ളന്മാരാണ് സത്യത്തിൽ കേസിനെ വലിച്ചിഴക്കുന്നതെന്ന്പറയാതെ വയ്യ.