Connect with us

Hi, what are you looking for?

Business

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞു.., ഞങൾ നിസ്സഹായർ..’ തമിഴ്‌നാട്ടിൽ റോബിൻ ബസിനെ കുടുക്കി

ചെന്നൈ . റോബിൻ ബസിനെ തമിഴ്നാട് മോട്ടർ‌ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമെന്നു ആരോപിച്ച് റോബിൻ ബസ് ഉടമ ഗിരീഷ്. കേരളത്തിൽ രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് തടഞ്ഞതിനു പിറകെ തമിഴ്‌നാട്ടിലേക്ക് കടന്ന ബസ് പെർമിറ്റ് ലംഘിച്ചെന്നു ആരോപിച്ച് ഗാന്ധിപുരം ആർടിഒയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.

മോട്ടർ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലുള്ള ബസ് തിങ്കളാഴ്ച ജോയിന്റ് കമ്മിഷണർ ഓഫിസിൽ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാനം എടുത്ത ശേഷം വിടുകയുള്ളൂ. അതുവരെ ബസ് ഓഫിസിൽ കിടക്കും. കേരള സർക്കാരിന്റെ നിർദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് ആരോപിക്കുന്നത്. ‘കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ പിടിച്ചെടുക്കാൻ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാൽ കേരള സർക്കാരിന്റെ മാനം കാക്കാൻ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിച്ചത്.’ -റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നു.

പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും ആദ്യം തയാറായില്ല തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി പോയവർ ഓരോത്തരായി മടങ്ങാൻ തുടങ്ങി. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്ന് യാത്രക്കാർ ആവശ്യ പെട്ടിരുന്നു. ‘ഞങ്ങൾക്ക് ഈ വാഹനം ഓടുന്നതിൽ ഒരു പ്രശ്നവുമില്ലെന്നാണ് തമിഴ്നാട് ആർടിഒ പറഞ്ഞത്. എന്നാൽ കേരള സർക്കാർ സഹായം ആവശ്യപ്പെട്ടത് തമിഴ്നാട് സർക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാൻ തയാറായില്ലെങ്കിൽ തമിഴ്നാട്ടിൽനിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾക്കു മേൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആർടിസിക്ക് നഷ്ടമെന്നാണ് കേരള സർക്കാർ പറയുന്നത് ‘ റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നുണ്ട്.

വാളയാർ അതിർത്തി കടന്ന ശേഷമാണ് ബസ് തമിഴ്നാട് ആർടിഒ തടയുന്നത്. ബസിന്റെ രേഖകൾ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് പറഞ്ഞത്. പിന്നീട് ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാന്‍ നിർദേശിക്കുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന റോബിൻ ബസിനെ ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു‌. പെർമിറ്റ്‌ ലംഘനത്തിന് 7500 രൂപ ബസിന് പിഴയും ഇട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയക്കുകയും ചെയ്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...