കോഴിക്കോട് . മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഉള്ള പരാതിയിൽ കഴമ്പില്ലെന്ന വിലയിരുത്തലിൽ പൊലീസ്. ഈ സാഹചര്യത്തിൽ ഇനി പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 354 എ (ലൈംഗികാതിക്രമം) ഉൾപ്പടെയുള്ള വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടെന്ന് പൊലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തി എന്നാണ് റിപ്പോർട്ട്.
അതേസമയം,നല്ല ഹൃദയമുളളവരെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയം നോക്കരുതെന്നും പ്രാപ്തിയുളളവരെ തിരഞ്ഞെടുത്തി ല്ലെങ്കിൽ ആ ദേശത്തിനും അവരുടെ ഗൃഹങ്ങൾക്കും ഒരു ഗുണവും ഉണ്ടാകില്ലെന്നും, സുരേഷ് ഗോപി കോഴിക്കോട് പറഞ്ഞു. നല്ല ഹൃദയമുളളവരെ തിരഞ്ഞെടുത്തില്ലെങ്കിൽ ഇനി ഒരു കാലത്തും കേരളത്തിന് മുന്നേറ്റം ഉണ്ടാവില്ല. വടകരയിലെ പുതുപ്പണം പാലയാട്ടുനട കുനിയിൽ ഡ്രെയ്നേജ് കം ഫുട്പാത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി എംപി ആയിരുന്ന സമയത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രെയ്നേജ് കം ഫുട്പാത്തിന്റെ പണി പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത റോഡില്ലാത്തതിനാൽ പ്രദേശവാസികൾ വളരെയധികം ബുദ്ധിമുട്ടുമ്പോൾ, പി കെ സിന്ധു തലസ്ഥാനത്ത് സുരേഷ് ഗോപിയെ പോയി കണ്ട് പ്രശ്നം വിവരിച്ചതിനുശേഷമായിരുന്നു ഇതിനായി തുക അനുവദിക്കുന്നത്.
സത്യം പറഞ്ഞാൽ കേരളത്തിൽ കേസുണ്ടാക്കുമെന്നും കേസ് ഉണ്ടാക്കാൻ ആളില്ലെങ്കിൽ അതിനു ആളെ ഉണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂയോർക്കിലെ കുഞ്ഞമ്മയ്ക്ക് കടന്നുപോകാനുള്ള റോഡ് നോക്കി നടക്കുകയാണ് ഇവിടെ ചിലർ. ഞാൻ ഇങ്ങനെയൊന്നും വിമർശിക്കുന്ന ആളല്ല. പക്ഷേ, ഇനി ഞാൻ വിടില്ല. ഞാൻ ഇന്നിൽ നിന്ന് ആരംഭിക്കുകയാണ് – സുരേഷ് ഗോപി പറഞ്ഞു.