സ്വയം വിറ്റു കാശുണ്ടാക്കാനുള്ള പിണറായിയുടെ കുതന്ത്രങ്ങൾ പാളുന്നു. ലോക കേരളസഭയിൽ പിണറായിക്കൊപ്പം ഇരിക്കാനും നിൽക്കാനും തിന്നാനും ഒക്കെ ചിക്കിളി വാങ്ങാനായിരുന്നു കേരളമുഖ്യമന്ത്രിയുടെയും വാലാട്ടികളുടെയും ശ്രമം. എന്നാൽ 82 ലക്ഷം കൊടുത്ത ആ മഹദ് വ്യക്തിക്ക് ഒഴിച്ച് മറ്റാർക്കും തലയ്ക്ക് വട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പ്രവാസികളെ പൊട്ടന്മാരാക്കാൻ ഗോൾഡ്, സിൽവർ എന്നിങ്ങനെ കാർഡുകൾ മുഖ്യനും സംഘവും പുറത്തിറക്കിയിരുന്നു. എന്നാൽ ഇവയൊന്നും വിറ്റുപോയിട്ടില്ല. മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത കാർഡുകളാണ് ഇവയെല്ലാം.
മുഖ്യമന്ത്രിക്ക് ഒപ്പം ഡിന്നർ അടക്കം ഓഫർ വെച്ചുള്ള ഗോൾഡ് സിൽവർ കാർഡുകൾ ആരും ഇത് വരെ വാങ്ങിയില്ല. ആകെ പിരിഞ്ഞു കിട്ടിയത് 2 ലക്ഷത്തി 80000 ഡോളറാണ്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. അതായത് ഞങ്ങൾ വീട്ടിലിരുന്നു കഴിച്ചോളാം എന്നാണ് പ്രവാസികളുടെ നിലപാട് എന്നർത്ഥം.
ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ വന്‍തുക ശേഖരിക്കുന്നതിനെ ന്യായീകരിച്ച് നോര്‍ക്ക രംഗത്തെത്തിയിരുന്നു. ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ന്യായീകരിച്ചത്.
ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമായിരുന്നു ഓഫർ. കൂടാതെ മുൻനിരയിൽ ഇരിപ്പിടവും ലഭിക്കും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.
പ്രവാസികളെ അപമാനിക്കാനാണ് വിവാദമുണ്ടാക്കുന്നതെന്ന് സിപിഎമ്മും പൂച്ചപാലുകുടിക്കുന്നതുപോലെയുള്ള വെട്ടിപ്പെന്ന് കോണ്‍ഗ്രസും പറയുമ്പോഴും സര്‍ക്കാരിന് പങ്കാളിത്തവും പ്രാതിനിധ്യവുമുള്ള ഒരുപരിപാടി പ്രവാസികളില്‍നിന്ന് പണം പിരിച്ച് ഒരുവിദേശരാജ്യത്ത് സംഘടിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതോടെ ലോകകേരള സഭയുടെ തുടക്കംമുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ അമേരിക്കന്‍ പതിപ്പിലും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം യുകെയില്‍ നടന്ന മേഖലാ സമ്മേളനത്തിനും പ്രാദേശിക സംഘാടകസമിതിയുണ്ടാക്കി ഫണ്ട് പിരിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന സമ്മേളനത്തിന്‍റെ വരവ് ചെലവു കണക്ക് ഏഴുമാസം പിന്നിട്ടിട്ടും വെളിപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജോസ് കെ മാണിയും ജോൺ ബ്രിട്ടാസും കൂടി സംഘത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവര്‍ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. ഇതിനിടെ യാത്രയെ കുറിച്ചുള്ള സർക്കാർ ഉത്തരവിൽ യുഎസ്, ക്യൂബ എംബസികൾക്കൊപ്പം സ്വിറ്റ്സർലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി ഉണ്ട്. സ്വിസ് സന്ദർശനം ഷെഡ്യൂളിൽ ഇല്ലാതെ എന്തിനു കോപ്പി എന്നത് വ്യക്തമല്ല. ക്യൂബയിൽ നിന്നും മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളത്കൊണ്ടാണ് ഇതെന്ന സൂചനയാണ്പൊതു ഭരണ വകുപ്പ് നൽകുന്നത്.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…