എത്രയടി കൊണ്ടാലും പിണറായി പഠിക്കില്ല. പിണറായി മാത്രമല്ല, ഞാനാണ് എല്ലാം എന്ന അധികാര ഹുങ്ക് ഒരല്പം കൂടുതലുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പഠിക്കില്ല. ജനത്തിന്റെ പണം വാശിയോടെ എങ്ങനെയും കുറച്ച് അഭിഭാഷകർക്ക് ചിലവഴിച്ച് കോടതിയിൽ തോറ്റു തൊപ്പിയിട്ടു വന്നാലും വെളിവ് ഒട്ടു വരികയുമില്ല.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിൽ പിണറായി സർക്കാരിന് കനത്ത തിരിച്ചടി. ഗവർണർ നിയമിച്ച സിസ തോമസിനെതിരായ പിണറായി സർക്കാരിന്റെ ഹർജി സുപ്രീം കോടതി തൂക്കിയെടുത്തെറിഞ്ഞു. സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായി സംസ്ഥാന സര്‍ക്കാർ നൽകിയ ഹര്‍ജിയിൽ പ്രതീക്ഷകളോടെ കാത്തിരുന്ന പിണറായി സർക്കാരും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഞെട്ടി.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തതെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഗവര്‍ണര്‍-സര്‍ക്കാര്‍ പ്രശ്നത്തില്‍ ജീവനക്കാരെ ബലിയാടാക്കരുതെന്നും കോടതി സർക്കാരിനെ ശാസിച്ചു. സിസ തോമസിനെതിരെയായ പിണറായി സർക്കാർ എടുത്ത അച്ചടക്കനടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റീസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ തന്നെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ വിശദമായ വാദം കേള്‍ക്കാനോ നോട്ടീസ് അയയ്ക്കാനോ പോലും തയ്യാറാകാത്തത് പിണറായി സർക്കാരിന് ചെകിടത്തടി കൊടുത്തപോലെയായി.
സാങ്കേതിക സര്‍വകലാശാല വിസി രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് താത്ക്കാലിക വിസിയായി സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതോടെ ഇവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അടക്കം സർക്കാർ നല്‍കിയിരുന്നു. ഇപ്പം ശരിയാക്കിത്തരാമെന്ന പിണറായിയുടെ ഹിറ്റ് ഡയലോഗ് സ്വന്തമാക്കി മന്ത്രി ആർ ബിന്ദുവിന്റെ ചരട് വലിയായിരുന്നു ഇതെല്ലാം.
സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഇവര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ അച്ചടക്കനടപടികള്‍ കോടതി റദ്ദാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സിസാ തോമസിന്റെ വിഷയത്തിൽ പിണറായി സർക്കാരിനിപ്പോൾ സുപ്രീം കോടതിയിലും തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഇനിയെന്ത് ചെയ്യുമെന്ന് തലപുകയുകയാണ് പിണറായി സർക്കാരിപ്പോൾ. അവസാന അടവായ SFI യെ കളത്തിലിറക്കിയാലും അതിശയിക്കേണ്ടതില്ല.
ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി ഗവർണർ നിയമിച്ച പിറകെ ഡോ. സിസാ തോമസിനെ നിയന്ത്രിക്കാനായി സിൻഡിക്കേറ്റ് എടുത്ത തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവർണർ അംഗീകാരം നല്‍കിയിരുന്നില്ല. വൈസ് ചാൻസലറും സർക്കാരും തമ്മിലുള്ള പോരിന്റെ ഭാഗമായി സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് സർവകലാശാല ഭരണം സംബന്ധിച്ച് വി സി യെ നിയന്ത്രിക്കാൻ ഉപസമിതികൾ രൂപീകരിക്കുക വരെ ഉണ്ടായി. എന്നാൽ ഈ ഉപസമിതി രൂപീകരണം സംബന്ധിച്ച് തന്റെ എതിർപ്പ് വൈസ് ചാൻസലർ ഡോ. സിസ തോമസ്, ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപ്പോൾ തന്നെ അറിയിച്ചിരുന്നു.
സർക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത തുടരുന്ന വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കുവാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വിസി സ്ഥലം മാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതി രൂപീകരിച്ചതും, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റ് അംഗീകാരത്തിന് റിപ്പോർട്ട് ചെയ്യണമെന്ന തീരുമാനം തുടങ്ങി എല്ലാം ഗവർണർ തടയുകയായിരുന്നു. സർവകലാശാല ചട്ടത്തിന് എതിരായ തീരുമാനം എന്ന നിലയിലാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഗവർണറുടെ ഉത്തരവുകൾ പുറത്ത് വന്നത്.
സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ മാറ്റാൻ ഗവർണർക്കു മേൽ സമ്മർദ്ദ തന്ത്രമാണ് പിണറായി സർക്കാർ പിന്നെ പയറ്റിയത്. അവർ വിരമിക്കുന്നതിനാൽ, പകരം ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്നായിരുന്നു ആവശ്യം.
വി.സിയെ നിയമിക്കുന്നതു വരെ തുടരാനാണ് സിസാ തോമസിന് ഗവർണർ നൽകിയ ഉത്തരവ്. അതിനാൽ മാർച്ച് 31ന് വിരമിച്ചാലും അവർക്ക് വി.സിയായി അപ്പോൾ തുടരാനാവും. എന്നാൽ സർവകലാശാലാ നിയമപ്രകാരം ആറു മാസത്തേക്കാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടത്. സിസയെ വി.സിയാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി തുടർന്ന് ശരി വെക്കുകയായിരുന്നു.
താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ ,സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാൻ സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളുകയാണ് ഉണ്ടായത്. സിസാ തോമസിന് വി.സിയാവാൻ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹർജി ഹൈക്കോടതി തുടർന്ന് തള്ളി. സിസാ തോമസിന്റെ നിയമനം ശരി വയ്ക്കുകയും വി.സിയാവാൻ യോഗ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സുപ്രീം കോടതി വരെ പോയി വക്കീൽ ഫീസും കൊടുത്ത് പിണറായി സർക്കാർ ഇപ്പോൾ തോറ്റു തൊപ്പിയണിഞ്ഞു വന്നിരിക്കുന്നത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…