Kerala

ആറ്റുകാല്‍ അമ്മക്ക് ഇന്ന് ജനലക്ഷങ്ങളുടെ പൊങ്കാല

തിരുവനന്തപുരം . ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയ്‌ക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിക്കാനായി ഭക്തജനങ്ങൾ തലസ്ഥാന നഗരിയിൽ എത്തി. വെള്ളിയാഴ്ച മുതല്‍ തന്നെ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി വരുകയാണ്.. പൊങ്കാലയ്‌ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങി.

ക്ഷേത്ര പരിസരത്തു നിന്നും പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് രാവിലെ തന്നെ നിറഞ്ഞു.. ആറ്റുകാല്‍ ക്ഷേത്ര പരിസരം പൊങ്കാലക്കലങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പൊങ്കാല യുമായി ബന്ധപെട്ടു രണ്ടു ദിവസമായി നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്. ആറ്റുകാല്‍ പൊങ്കാല 2009 ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയിലാണ് ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിl ഇടം പിടിച്ചത്. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിyirunnath. ഇത്തവണ ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

ദേവീസ്തുതികളുമായി ആയിരങ്ങള്‍ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയിൽ പുളകിതമായി. രാവിലെ 10 ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിച്ച ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം തോറ്റം പാട്ടുകൾക്ക് ശേഷം തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറുന്നതാണ് പ്രധാന ചടങ്.

മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പില്‍ തീ പകരും. പിന്നീട് അതേ ദീപം സഹ മേല്‍ശാന്തിക്കും കൈമാറുകയാണ് പതിവ്. സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാലയുടെ വിളംബരമായി. അതോടെ ചെണ്ടണ്ടമേളവും കതിനാവെടികളും മുഴങ്ങും. ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ തുടർന്ന് അഗ്നി തെളിയും.. ഉച്ചയ്‌ക്ക് 2.30 നാണ് പൊങ്കാല നിവേദ്യ ചടങ്. പൊങ്കാല നിവേദ്യ വിതരണത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.

പൊങ്കാലയ്‌ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ 1270 ഓളം തെരുവ് പൈപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. 3000ല്‍ അധികം പോലീസും 250 ലധികം അഗ്‌നിരക്ഷാ സേന അംഗങ്ങളും കര്‍മ്മനിരതരായുണ്ട്. ഒരു സമയം 8000 പേര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കാനുള്ള സൗകര്യമൊരുക്കിയിച്ചുണ്ട്. ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞു ങ്ങളുമായി വരുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുക.

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയുടെ അഞ്ഞൂറോളം ബസുകള്‍ സര്‍വീസ് നടഎത്തുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുലര്‍ച്ചെ 2.30 മുതല്‍ സര്‍വീസുകള്‍ തുടങ്ങി. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നു. കിഴക്കേക്കോട്ട, തമ്പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ പുറപ്പെടുക.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

7 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

9 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

10 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

11 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

11 hours ago