ഷൊർണൂർ . ജോലിക്ക് പോകാൻ അസൗകര്യമായതിനെ തുടർന്ന് പതിനൊന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആണ്‍സുഹൃത്തിന് സന്ദേശം അയച്ചു. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച 11 മാസം പ്രായമുള്ള ശിഖന്യയെ കൊലപ്പെടു ത്തിയതാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, …’ – എന്നിങ്ങനെ ശിൽപ ആൺസുഹൃത്തിനയച്ച എസ്എംഎസ് സന്ദേശമാണ് സംഭവത്തിൽ നിർണായക തെളിവാകുന്നത്. കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശില്പ മകൾ ശികന്യയെ ആണ് കൊലപ്പെടുത്തിയത്. മാവേലിക്കര യിലെ വാടക വീട്ടിൽ വെച്ചാണ് കുഞ്ഞിനെ യുവതി കൊലപ്പെടു ത്തിയിരിക്കുന്നത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് ആണ് കൊലപ്പെടു ത്തിയതെന്നു പോലീസ് പറയുന്നു.
കുഞ്ഞിന്റെ മൃതദേഹവുമായി ഷൊർണൂരിലെത്തിയതിന് പിറകെയാണ് സംഭവം പുറം ലോകം അറിയുന്നത്. .തന്റെ ഒപ്പം താമസിച്ചിരുന്ന പാലക്കാട് പിരായിരി സ്വദേശിയായ യുവാവിനെ കാണാൻ ഇയാൾ ജോലി ചെയ്തിരുന്ന സിനിമ തിയറ്ററിൽ എത്തിയതായിരുന്നു യുവതി. അതിന് മുൻപ് കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ശിൽപ യുവാവിന് മെസേജ് അയച്ചിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തി. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുന്നതി നാലാണ് കൊലപ്പെടുത്തിയതെന്ന് ശിൽപ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയാണ് ഉണ്ടായത്.
കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ പുലർച്ചെ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി. യുവാവ് ജോലിചെയ്യുന്ന ഷൊർണൂരിലെ തിയേറ്ററിൽ ശനിയാഴ്ച രാവിലെ 9.30ഓടെ എത്തിയ ശിൽപ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കി. പൊലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. എന്നാൽ, കുഞ്ഞ് മണിക്കൂറുകൾക്കു മുൻപേ മരിച്ചുവെന്നാണ് ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കണ്ടെത്തുന്നത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…