ആലപ്പുഴ . ആലപ്പുഴ പറവൂർ ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനത്തിൽ നിന്ന് മുൻമന്ത്രി ജി. സുധാകരന്റെ പേര്
ഒഴിവാക്കി പിണറായിയുടെ മരുമകൻ പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വന്തം പാർട്ടിയിലെ രാഷ്ട്രീയ പക മുതിർന്ന സി പി എം നേതാവ് ജി സുധാകരനോട് തീർത്തു.
തന്റെ ഭരണ കാലത്ത് 3.90 കോടി അനുവദിച്ച് നിർമ്മിച്ച പദ്ധതിയുടെ ഉത്ഘാടനത്തിനു തന്നെ ചവറ്റു കുട്ടയിലേക്ക് എറിഞ്ഞതിൽ പ്രതിഷേധവുമായി സുധാകരൻ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 3.90 കോടി അനുവദിച്ചത് തന്റെ കാലത്താണെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ റിയാസിനെയും പിണറായിയേയും ഓർമ്മപ്പെടുത്തി. നേരത്തെ അനുവദിച്ച വികസനം ഇപ്പോഴാണ് അനുവദിക്കുന്നതെന്ന തോന്നൽ സർക്കാരിനു ദോഷം ചെയ്യുമെന്നും സുധാകരൻ ഫേസ് ബുക്ക് കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്.
സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. പുന്നപ്രയിലുള്ള പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് വേണ്ടി കേരള സർക്കാർ അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം അടുത്ത ദിവസം ആരംഭിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ അതായത് ഒന്നാം പിണറായി സർക്കാരിൽ ഇവിടുത്തെ എംഎൽഎയായിരുന്ന ഞാൻ മുൻകൈയെടുത്ത് ഏതാനും ഹൈസ്കൂളുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് ഏതാനും കോടി രൂപ അനുവദിക്കുകയുണ്ടായി.
അമ്പലപ്പുഴ മോഡൽ സ്കൂളിൽ 6 കോടി രൂപ മുടക്കി കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു. പുറക്കാട് നാല്ചിറ സ്കൂളിന് 3 കോടി രൂപ അനുവദിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂളിന് 3 കോടി 50 ലക്ഷവും, 1 കോടി രൂപ അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹൈസ്കൂളിനും അനുവദിച്ചു. 3 കോടി 90 ലക്ഷം രൂപ പറവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചു. അത് മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ ഫെബ്രുവരി 7 ന് നടക്കുന്നു.
ഫണ്ട് കഴിഞ്ഞസർക്കാരിന്റെ കാലത്ത് ഇവിടെ നിയമസഭാ അംഗവും മന്ത്രിയുമായിരുന്ന ഞാൻ നിർദേശിച്ചു അനുവദിച്ചതാണ് എന്ന് ഇതിന്റെ പ്രോഗ്രാമിൽ ചേർക്കേണ്ടത് ബഹുമാനപ്പെട്ട പ്രിൻസിപ്പലും, ഹെഡ്മിസ്ട്രെസ്സും, പി.ടി.എ പ്രസിഡന്റും ആണ്. ഇപ്പോഴത്തെ ജനപ്രതിനിധികൾ അത് ചൂണ്ടിക്കാണിക്കേണ്ടതാണ്. അത് ഉണ്ടായില്ല. ഇന്നത്തെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ അവർ മാറി പുതിയ ആളുകൾ നാളെ വരുമ്പോൾ ഇത് ആവർത്തിക്കാൻ ഇടയുണ്ട്. അങ്ങനെ ഉണ്ടാവാൻ പാടില്ല. അത് ഭരണപരമായ ഒരു കുറവ് തന്നെയാണ്. കഴിഞ്ഞകാലത്ത് അനുവദിക്കപ്പെട്ട വികസനം കാലം മാറ്റി ഇപ്പോഴാണ് അനുവദിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നത് സർക്കാറിനു ദോഷകരമാണ്. ഇത് അമ്പലപ്പുഴയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവർ അത് തിരുത്തുന്നതു നന്നായിരിക്കും.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സമഗ്രമായ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നത്. സ്കൂളുകൾ: പറവൂർ ഹയർസെക്കൻഡറി സ്കൂൾ, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ, പുറക്കാട് നാലു ചിറ ഹൈസ്കൂൾ, കുഞ്ചുപിള്ള സ്മാരക സ്കൂൾ, കാക്കാഴം ഹൈസ്കൂൾ എന്നിവയാണ്. 2020 -2021 കാലയളവിൽ 17 കോടിയിൽപ്പരം രൂപ മുടക്കിയാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. നിർമാണത്തിന് വിജയാശംസകൾ.
തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…
തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…