Kerala

മാത്യൂ കുഴല്‍നാടനെ ഞൊട്ടാൻ പോയി, പിണറായിയുടെ രാഷ്ട്രീയ ചതി, കേസെടുത്താൽ കോടതിയിൽ കയറ്റി ക്ഷ, റ വരപ്പിക്കും

തിരുവനന്തപുരം . ചിന്നക്കനാല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന വിജിലന്‍സ് കേസില്‍ എംഎല്‍എ മാത്യൂ കുഴല്‍നാടനെ കുടുക്കിയത് പിണറായിയുടെ രാഷ്ട്രീയ ചതി. തന്റെ ശത്രുക്കളെ തനിക്കെതിരെ ശബ്ദിക്കുന്നവരെ ഒക്കെ വായടപ്പിക്കാൻ ഉദ്യോഗ്സഥരെ ഉപയോഗപ്പെടുത്താമെന്ന മുഖ്യന്റെ ഓഫീസിലെ പ്രധാന ഉപദേശിയുടെ ഉപദേശം പിണറായിയേയും കുടുംബത്തെയും പടു കുഴിയിലേക്കാണ് കൊണ്ട് പോയി കൊണ്ടുപോകുന്നത് എന്നതാണ് പരമാർത്ഥം.

ചിന്നക്കനാല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസില്‍ വിജിലന്‍സ് – റവന്യൂ റിപ്പോര്‍ട്ടുകള്‍ക്കെതിരെ എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ രംഗത്ത് വന്നു. സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ മാത്യൂ കുഴല്‍നാടന്‍.

ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നുമാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് റവന്യൂ വിഭാഗം അന്വേഷണം നടത്തിയെങ്കിലും വിജിലന്‍സിനെ അനുകൂലിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറുന്നത്.ഇതൊക്കെ ആസൂത്രിത നീക്കമായിരുന്നു.

‘ഞാൻ ഭൂമി കൈയ്യേറിയിട്ടില്ല. ആരോപണം തെറ്റാണെന്നും എംഎല്‍എ പറഞ്ഞു. റിസോര്‍ട്ടിനായി വാങ്ങിയ ഭൂമിയില്‍ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഒന്നുകൂടി സുരക്ഷിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചെരിവുള്ള സ്ഥലങ്ങളില്‍ മണ്ണിടിയുന്നത് തടയാന്‍ വേണ്ടിയാണ് സംരക്ഷണ ഭിത്തി കെട്ടിയത്. പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍കെട്ടിയെന്ന ആരോപണം അവാസ്തവമാണെന്നും എംഎല്‍എ പറയുകയുണ്ടായി.

ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പരാതി നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പാണ് എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്ന് റിസോര്‍ട്ട് വാങ്ങിയത്. ഒരേക്കര്‍ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയില്‍ 2 കെട്ടിടങ്ങളുടെ ആധാരം നടത്തുകയായിരുന്നു.

വാൽകഷ്ണം . ഇപ്പൊ ശരിയാക്കി തരാമെന്നു പറഞ്ഞു പിണറായിക്ക് പിറകെ മാത്യുകുഴൽനാടൻ എം എൽ എ യെ ‘ഞൊട്ടാൻ’ പോയതാണ് എം എം മണി എന്ന ഹതഭാഗ്യൻ, മണിയുടെ സഹോദരന്റെയും സഹോദരിമാരുടെയും യഥാർത്ഥ അവകാശ ഭൂമി ഇനി അളന്നു തരാൻ പോവുകയാണ്. അപ്പോൾ കണ്ണ് കുളിർക്കെ കണ്ടിരിക്കണം, അപ്പോൾ കരയരുത്, ജീവനൊടുക്കുന്നതും അരുത്.

crime-administrator

Recent Posts

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

49 seconds ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

9 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

10 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

11 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

11 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

12 hours ago