Kerala

മൈക്കുമില്ല, വേദിയുമില്ല, ദേശാഭിമാനിക്ക് പോലും വിലയില്ല, ജി സുധാകരനെ CPMനും സുധാകരന് CPMനെയും മതിയായി, രാജി ഉടൻ, പിണറായിക്ക് ഉൾപ്പനി

മുതിർന്ന നേതാവ് ജി സുധാകരൻ സിപിഎമ്മിൽ നിന്നും പുറത്തേക്കെന്ന് സൂചന. സുധാകരൻ വീണ്ടും പൊതു വേദികളിൽ സജീവമാകുന്നത് പലർക്കും തലവേദനയാവുകയാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം സുധാകരൻ നടത്തുന്ന വിമർശനങ്ങളാണ് ഇതിന് കാരണം. സിപിഎം നേതൃത്വത്തിന് കൊള്ളുന്ന തരത്തിലാണ് പല ഇടപെടലുകളും. എംടി വാസുദേവൻ നായരെ വിമർശിക്കരുതെന്ന് സിപിഎം നിലപാടിനെ പോലും സുധാകരൻ മുഖവിലയ്‌ക്കെടുത്തില്ല. എംടിയെ പൊതുവേദിയിൽ വിമർശിച്ചു. ഇത്തരം ഇടപെടലുകളെ സംശയത്തോടെയാണ് സിപിഎമ്മിലെ ഒരു വിഭാഗം കാണുന്നത്. ഇതെല്ലാം പാർട്ടിയുമായുള്ള അകൽച്ചയെ പരസ്യപ്പെടുത്തുന്നതിനൊപ്പം പാർട്ടിയിൽ നിന്നുള്ള പടിയിറക്കത്തിന്റെ സൂചനകളാണ് കൂടി കാണേണ്ടി വരികയാണ്.

രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധിയാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞതും പാർട്ടിക്കുള്ള വിമർശനമാണ്. ചെങ്ങന്നൂർ സർഗവേദി, മുൻ എംഎ‍ൽഎ. കെ.കെ. രാമചന്ദ്രൻ നായരെ അനുസ്മരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടക്കോളുമാണ്. പ്രോട്ടക്കോൾ സർക്കാർ പരിപാടികളിൽ മാത്രമുള്ളതാണെന്നും സുധാകരൻ ഈ യോഗത്തിൽ പറഞ്ഞു. ചെങ്ങന്നൂരിലെ സിപിഎം പ്രമുഖനായ രാമചന്ദ്രൻ നായരുടെ അനുസ്മരണത്തിൽ സുധാകരൻ എങ്ങനെ എത്തിയെന്നതും പരിശോധിക്കും. ഏതായാലും സുധാകരന് വേദികൾ അനുവദിക്കുന്നതിൽ പലവട്ടം ആലോചിക്കണമെന്ന് അടുപ്പക്കാർക്ക് സിപിഎമ്മിലെ ഒരുവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ പിടിമുറുക്കിയതോടെ ജി സുധാകരന് പ്രസക്തി കുറഞ്ഞു. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ സുധാകരൻ കുറച്ചു കാലം പൊതു പരിപാടികളിൽ അത്ര സജീവവുമായിരുന്നില്ല. എന്നാൽ ഈയിടെയായി പല പരിപാടികൾക്കും എത്തുന്നു. സജി ചെറിയാന്റെ തട്ടകമാണ് ചെങ്ങന്നുൂർ അവിടേയും സുധാകരൻ എത്തി. എംടിയുടെ വിഷയത്തിലും സുധാകരനെതിരെ രംഗത്തു വ്ന്നത് സജി ചെറിയാനാണ്. അതുകൊണ്ട് തന്നെ സുധാകരന്റെ ഇടപെടലുകൾ സജി ചെറിയൻ അനുകൂലികൾ ഗൗരവത്തോടെ കാണുന്നു. കഴിഞ്ഞ ദിവസം പ്രസവ ശസ്ത്ര ക്രിയയ്ക്കിടെ ഫാർമസിസ്റ്റ് മരിച്ചിരുന്നു. ഇത് വിവാദമായി. ഈ വീട്ടിലും സുധാകരൻ എത്തി.

സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. ചെങ്ങന്നൂരിലെ രാമചന്ദ്രൻ നായരുടെ അനുസ്മരണ ചടങ്ങിലും ഒളിയമ്പാണ് സുധാകരൻ ഉയർത്തിയത്. ഒരു സംസ്‌കാരികസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാക്കൾക്കാണ് പരിഗണന. സ്ഥാപനം പടുത്തുയർത്താൻ കഷ്ടപ്പെട്ട സാംസ്‌കാരികപ്രവർത്തകന് അവിടെ പരിഗണനയില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല. സംസാരിക്കാൻ ഒഴിഞ്ഞുക്കൊടുക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.കെ. രാമചന്ദ്രൻ നായരുടെ മഹത്ത്വം തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതൽ സ്വഭാവശുദ്ധിയായിരുന്നു – ഇതായിരുന്നു സുധാകരന്റെ പ്രസംഗം.

രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കൽ ക്രമിനൽസാണ്. ഇവർ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിൽ പലപ്പോഴും വരുന്നത്. സാമൂഹികവിമർശനങ്ങളെ തകർക്കുന്ന മാധ്യമസം സ്‌കാരമാണ് ഇപ്പോഴുള്ളത്. പറയാത്ത കാര്യങ്ങളാണ് അച്ചടിച്ചുവ രുന്നത്. എല്ലാ മാധ്യമപ്രവർത്തകരും ഇങ്ങനെയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാലും ഈ രീതിയിലുള്ള മാധ്യമപ്രവർത്തനം മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ സർഗവേദി പ്രസിഡന്റ് ഡോ.ആർ. രാധാകൃഷ്ണൻ നായർ അധ്യക്ഷനായി. എം.എൻ.പി. നമ്പൂതിരി, എബി കുര്യാക്കോസ്, ഡി. വിജയകുമാർ, പി.കെ. രവീന്ദ്രൻ, തോമസ് ഫിലിപ്പ്, വി.ആർ. ഗോപാലകൃഷ്ണൻ നായർ, പ്രൊഫ. കെ.കെ. വിശ്വനാഥൻ, കെ.ആർ. പ്രസന്നകുമാർ, വി എസ്. ഗോപാലകൃഷ്ണൻ, വിജയശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

crime-administrator

Recent Posts

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

22 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

17 hours ago