തലശേരി . കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാട്യം മൂഴി വയലിലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആസാം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരുക്ക്. സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ആസാം സ്വദേശി ഷഹീദ് അലിയെ (45) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, ഇയാളുടെ മക്കളായ നൂറുദ്ദീൻ (10) മുത്തലിബ് ( 8) എന്നിവരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞത്.
ആക്രി സാധനങ്ങൾ ശേഖരിക്കുമ്പോൾ കിട്ടിയ വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. കതിരൂർ മേഖലയിൽ താമസിച്ചു വരുന്ന ഷഹീദ് അലി ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ഉപജീവനം കഴിച്ചു വന്നിരുന്നത്. വർഷങ്ങളായി ഇയാൾ പാട്യം മേഖലയിൽ താമസിച്ചു വരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി നുറുകണക്കിന് ഇതര സംസ്ഥാന കുടുംബങ്ങൾ കുത്തു പറമ്പ്, പാനൂർ , കതിരൂർ മേഖലകളിൽ കഴിയുന്നുണ്ട്.
തലശേരി കൊളശേരിയിൽ രണ്ടു പതിറ്റാണ്ടു മുൻപ് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അമാവാസിയെന്ന തമിഴ് നാടോടി ബാലന്റെ കണ്ണു നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സർക്കാരാണ് അമാവസിയെ ഏറ്റെടുത്ത് പഠിപ്പിച്ചു പൂർണ ചന്ദ്രനെന്ന പേരിടുന്നത്. കഴിഞ്ഞ വർഷം പാനൂർ മേഖലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അച്ഛനും മകനും സ്ഫോടനത്തിൽ കൊല്ലപ്പെടുകയുണ്ടായി.
ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച അലുമിനിയം ചെറു പാത്രം തുറക്കുന്നതിനിടെയായിരുന്നു അന്ന് സ്ഫോടനം ഉണ്ടാവുന്നത്. വീടിനകത്ത് സ്ഫോടനം ഉണ്ടായാണ് അച്ഛനും മകനും മരിക്കുന്നത്. ഇതിനു ശേഷമാണ് മറ്റൊരു സ്ഫോടനം കൂടി കതിരൂരിലെ പാട്യത്ത് നടക്കുന്നത്. പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ബോംബ് നിർമ്മാണം കണ്ടെത്താനും തടയാനും ഇതു വരെ പൊലീസിനെ കൊണ്ട് കഴിഞ്ഞിട്ടില്ല. ബോംബ് നിർമ്മാണത്തിനിടെയിൽ സ്ഫോടനമുണ്ടാ വുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്യുമ്പോഴാണ് പൊലിസ് രണ്ടോ മൂന്നോ ദിവസം നീളുന്ന റെയ്ഡ് നടത്താറുള്ളത്. ഐസ് ക്രീം ബോംബുകൾ ഉൾപ്പെടെ ആളൊഴിഞ്ഞ കുറ്റിക്കാടുകൾ, വിജന പ്രദേശങ്ങൾ, ആൾ പാർപ്പില്ലാത്ത വീട്ടുപരിസരങ്ങൾ എന്നിവടങ്ങളിലാണ് കുഴിച്ചിടാറുള്ളത്. കലുങ്കുകളിലും തോടുകൾക്കു സമീപവും ബോംബുകൾ സൂക്ഷിക്കാറുണ്ടെന്നതും ശ്രദ്ധേയം.
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…
പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…
ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…