ഹമാസിനെതിരായ യുദ്ധം നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്നും അന്താരാഷ്ട്ര സമ്മര്‍ദവും അസഹനീയമായ നഷ്ടങ്ങളും തരണം ചെയ്ത് അന്തിമ വിജയം വരെ അത് തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ പുതിയ ചര്‍ച്ചകള്‍ നടക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി സൂചന നല്‍കി.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ പ്രധാനമന്ത്രിയുമായി ഇസ്രായേലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സി മേധാവി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഗാസയിലെ ഹമാസിനുമേല്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം തുടരും. ഗാസയിലെ ഹമാസിലുള്ള ഭീകരസംഘത്തെ ഉന്മൂലനം ചെയ്യുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
‘നിലനില്‍പ്പിന് വേണ്ടിയുള്ള ഒരു യുദ്ധത്തിലാണ് ഞങ്ങള്‍. അതില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വകവയ്ക്കാതെയും നമ്മുടെ വീണുപോയ യോദ്ധാക്കളുടെ നഷ്ടങ്ങള്‍ക്കിടെയിലും അത് വിജയം വരെ തുടരണം’ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതിനിടെ ഇസ്രായേല്‍ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയ മൂന്ന് ബന്ദികളുടെ മരണത്തെയും അപലപിച്ചു. അലോണ്‍ ഷംരിസ്, സമര്‍ തലാല്‍ക്ക, യോതം ഹൈം എന്നിവരെയാണ് സൈന്യം വധിച്ചിരുന്നത്.
തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…
തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…