News

ജാതി സെന്‍സസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞു

ന്യൂദല്‍ഹി . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാതി സെന്‍സസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പിലൂടെ വ്യകതമായി. 2024ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തും – അനില്‍ ആന്റണി ഒരു മാധ്യമത്തോട് പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അനില്‍ ആന്റണി. ബിജെപി വികസനം പറഞ്ഞു വോട്ടു തേടിയപ്പോള്‍ രാഹുല്‍ ജാതി സെന്‍സസ് ഏറ്റവും വലിയ രാഷ്‌ട്രീയ അജണ്ടയാക്കി. മിസോറാമിൽ ബിജെപിക്ക് നേട്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു സീറ്റില്‍ ഒതുങ്ങിയതോടെ, കോണ്‍ഗ്രസ് മുക്ത നോര്‍ത്ത് ഈസ്റ്റ് യാഥാര്‍ത്ഥ്യമാവുകയാണ് – അനില്‍ ആന്റണി പറഞ്ഞു.

അനിൽ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

അഞ്ചു സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുപ്പ് 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് വലിയ മുന്നേറ്റം ആണ് ഉണ്ടായിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. തെലങ്കാനയിലും ഏറ്റവും മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ തവണ ഏഴു ശതമാനം വോട്ടും ഒരു സീറ്റും കിട്ടിയ സ്ഥാനത്ത് ഇക്കുറി 15 ശതമാനം വോട്ടും എട്ടു സീറ്റിലും എത്തി. മിസോറാമിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്നത് ഇത്തവണ രണ്ടു സീറ്റായി. ദീര്‍ഘകാലം മിസോറാം ഭരിച്ച കോണ്‍ഗ്രനെ നാലാം സ്ഥാനത്തേക്ക് തള്ളി. വെറും ഒരു സീറ്റുമായി ഏറ്റവും ചെറിയ കക്ഷിയായി കോൺഗ്രസ് മാറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോൺഗ്രസ് തീർത്തും ഇല്ലാതായി. – അനിൽ ആന്റണി പറഞ്ഞു.

മിസോറാമില്‍ എത്തി രാഹുലും പ്രിയങ്ക വാദ്രയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. മിസോറാമിനോടു ചേര്‍ന്നുള്ള മണിപ്പൂരിനെക്കുറിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ കുപ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത്. അവിടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിച്ചു വോട്ടാക്കാനല്ല ശ്രമമാണ് നടന്നത്. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പോടെ ഇത്തരം കുപ്രചാരണങ്ങളും ജനം തള്ളി എന്ന് വ്യകതമായിരിക്കുന്നു. – അനിൽ ആന്റണി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഇന്‍ഡി സഖ്യത്തെ നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങള്‍ തള്ളി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമൊപ്പമാണ്. ഇന്ന് മിസോറാമിലും ഏറ്റവും വലിയ ദേശീയ കക്ഷി ബിജെപിയാണ്. മുമ്പ് ഒരിടത്തു പോലും ഭരണത്തിലില്ലാതിരുന്ന ബിജെപി, ഇപ്പോള്‍ എട്ടില്‍ ഏഴു സംസ്ഥാനങ്ങളിലും ഭരണത്തിലാവുന്നു. ഇതില്‍ നാലിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നതാണ് ഓർക്കേണ്ടത്. മൂന്നിടത്ത് ഭരിക്കുന്ന മുന്നണിയുടെ ഭാഗമാവുന്നു. മിസോറാമില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ദേശീയ പാര്‍ട്ടിയും ബിജെപി തന്നെയാണ് – അനിൽ ആന്റണി പറഞ്ഞു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

2 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

5 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

5 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

6 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

6 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

6 hours ago