അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനക്കാരോട് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാൻ
ആവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് കമ്പനി. ഈ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലേറെ ജോലികൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി.
മൈക്രോസോഫ്റ്റ് ജോലി വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ റൗണ്ട് 275 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ഗീക്ക് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിൽ അമേരിക്കയിലാണ് പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ മേഖലയില്‍ 276 പിരിച്ചു വിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിരിച്ചുവിടല്‍ വാര്‍ത്ത മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതില്‍ ഓര്‍ഗനൈസേഷണല്‍, വര്‍ക്ക്‌ഫോഴ്സ് ക്രമീകരണങ്ങള്‍ അനിവാര്യമാണ്. കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളില്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കും’- ഗീക്ക് വയറിന് നല്‍കിയ പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കി.കഴിഞ്ഞവര്‍ഷവും ഈ സമയത്ത് മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജനുവരിയില്‍ 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനമായിരുന്നു ഇത്. കമ്പനി ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിലും പുതിയ നിയമനത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സിഇഒ സത്യ നാദെല്ലയുടെ പ്രതികരണം.
വീണ്ടും കൂട്ടപിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്
![](https://i0.wp.com/www.thecrimeonline.com/wp-content/uploads/2023/07/microsoft.jpg?resize=860%2C484&ssl=1)