തങ്ങളുടെ അമ്പതാം വിവാഹ വാർഷികാഘോഷ വേളയിൽ തുറന്നു പറച്ചിൽ നടത്തി ബിഗ് ബിയുടെ ഭാര്യ ജയാ ബച്ചൻ. ഇത് ഇനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ തന്നോട് ഭഗവാൻ ക്ഷമിക്കില്ലെന്നാണ് ജയാബച്ചൻ പറയുന്നത്. അമിതാബ് ബച്ചന്റെ എല്ലാ പ്രതിസന്ധികളിലും നിഴൽ പോലെ കൂടെയുണ്ടായിരുന്ന ആളാണ് ജയാ ബച്ചൻ. കൂലി സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുണ്ടായ ഒരു അത്യാഹിതത്തെ കുറിച്ചാണ് ജയാ ബച്ചൻ പറയുന്നത്.
കൂലിയുടെ ഷൂട്ടിങ്ങിനിടെ ബിഗ് ബിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡോക്ടർമാർക്ക് ബച്ചനെ തിരിച്ചു കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പരിക്കേറ്റ ബിഗ് ബിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും മണിക്കൂറുകൾ മാത്രമാണ് ബാക്കിയെന്ന് അറിയിക്കുകയും ചെയ്തു. ഇനി പ്രാർത്ഥനയ്‌ക്ക് മാത്രമേ അമിതാഭിനെ രക്ഷിക്കാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു.ഇതോടെ താൻ ആശുപത്രിയിൽ തന്നെ ഇരുന്ന് തുടർച്ചയായി ഹനുമാൻ ചാലിസ പ്രാർത്ഥിക്കാൻ തുടങ്ങി.
1982 ഓഗസ്റ്റ് 2 ന് അമിതാഭ് ബച്ചൻ ബെംഗളൂരുവിൽ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു. നടൻ പുനിത് ഇസ്സാറും ബിഗ് ബിയും തമ്മിലുള്ളതായിരുന്നു ഈ ആക്ഷൻ രംഗം. സംഘട്ടന രംഗത്തിൽ പുനിത് ഇസ്സാർ അമിതാഭിനെ തല്ലുന്ന രംഗമുണ്ട്. തല്ലിയതോടെ ബിഗ് ബിയുടെ കുടൽ പൊട്ടി ആന്തരികരക്തസ്രാവമുണ്ടായി. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിപി താഴ്ന്ന അവസ്ഥയിലായിരുന്നു. പൾസ് കുറയുന്നതായും ഡോക്ടർമാർ പറഞ്ഞു കൊണ്ടിരുന്നുവെന്ന് ‘ ജയ ബച്ചൻ പറഞ്ഞു . തനിക്കും ബിഗ് ബിയുടെ സഹോദരനും മാത്രമാണ് അന്ന് ആശുപത്രിയിൽ പോകാൻ അനുമതിയുണ്ടായിരുന്നത്.
ഭയപ്പെട്ട് ഇരുന്ന തന്നോട് അമിതാബിന്റെ സഹോദരൻ വന്നു പറഞ്ഞത് നിങ്ങൾ ധൈര്യം സംഭരിക്കേണ്ട സമയമാണിത് എന്നാണ്. ഇതോടെ ഞാൻ ഞാൻ കുട്ടികളെ പോയി കണ്ടു . മടങ്ങി വന്നപ്പോൾ ഹനുമാൻ ചാലിസയുടെ ബുക്കും കൈയ്യിൽ കരുതി .ഇനി നിങ്ങളുടെ പ്രാർത്ഥനയ്‌ക്ക് മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാരും പറഞ്ഞു. പക്ഷെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ഈ പ്രാർത്ഥനകൾ അദ്ദേഹത്തെ മടക്കി നൽകുമെന്ന് ‘ ജയ ബച്ചൻ പറയുന്നു. ഈ പറഞ്ഞ കാര്യത്തോട് പൂർണമായും യോജിച്ചു ബച്ചനും രംഗത്തെത്തി.
ഞാൻ കോമയിലേക്ക് പോകുകയായിരുന്നു. അടിയന്തരാവസ്ഥയിലാണ് എന്റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കാരണം 12-14 മണിക്കൂർ അനസ്തേഷ്യയിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. ആ സമയത്ത് എന്റെ ബിപി ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ, പൾസ് ഇല്ല. ഏത് സമയത്തും എന്തും സംഭവിക്കാമെന്ന അവസ്ഥ ആയിരുന്നെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.
ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…
തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന് കുറുകെ സ്വകാര്യ…
മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍…
ന്യൂ ഡൽഹി . ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടുവെന്ന സംശയത്തില്‍ മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ്…
കൊച്ചി .കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അതി ക്രൂരമായി…
സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…