Exclusive

പിണറായിയുടെ മകൻ വിവേക് ആരുടെ ദത്തു പുത്രൻ ?

കേരളം കണ്ട സർക്കാർ സ്‌പോൺസേർഡ് അഴിമതികളുടെയെല്ലാം തലപ്പത്ത് ഉയർന്നു കേൾക്കുന്ന പേരാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സീമന്ത പുത്രി വീണാ വിജയന്റേത്. സ്പ്രിങ്ക്ലെർ ഇടപാട് മുതൽ അങ്ങേയറ്റം സ്വര്ണക്കള്ളക്കടത്ത് വരെ വീണ വിജയൻറെ പങ്ക് വ്യ്കതമായ രേഖകളോടെ ആരോപിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കാനോ ആരോപണങ്ങൾ കള്ളമാണെങ്കിൽ നിയമ നടപടികൾ സീകട്രിക്കാനോ വീണയോ മുഖ്യനോ ആർജവം കാട്ടാത്തതിൽ നിന്നും തന്നെ വീണയുടെ പങ്ക് സുവ്യക്തമാണ്.
എന്നാലിപ്പോൾ ഇവിടെ എവിടെയും കേൾക്കാത്ത ഒരു പേര് കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . മറ്റാരുടേയുമല്ല മുഖ്യന്റെ പൊന്നോമന പുത്രൻ വിവേക് കിരണിന്റേതാണ് അത്. രാഷ്ട്രീയ ചൂതാട്ടങ്ങൾക്കും ചോരക്കളികൾക്കും പാവം അണികളെ ഇട്ടു കൊടുത്ത ശേഷം വിദേശത്ത് ആഡംബര സൗകര്യങ്ങൾക്കിടയിൽ സുരക്ഷിതനാക്കി മാറ്റി നിർത്തിയ വിവേകിന്റെ പേര് ഒരിടത്തും ഇത് വരെ ഉയർന്നു കേട്ടിരുന്നില്ല . എന്നാൽ പിണറായി വിജയൻറെ വിദേശ യാത്രകളിൽ മകനുമായി നടത്തുന്ന കൂടിക്കാഴ്‍ചകൾ ചില അവിശുദ്ധ ഇടപാടുകളുടെ ഭാഗമാണെന്ന് നേരത്തെ തന്നെ ശ്രുതി ഉയർന്നിരുന്നു. ഇപ്പോഴിതാ കേരളത്തിൽ കത്തി നിൽക്കുന്ന എ ഐ കാമാരീ വിവാദത്തിൽ വിവേകിന്റെ പേരും പുറത്ത് വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ദേശാഭിമാനി മുൻ എഡിറ്ററായിരുന്ന ജി ശക്തിധരൻ വിവേകിനെ കുറിച്ച്എഴുതിയ ഒരു ലേഖനം പ്രസക്തമാകുകയാണ് . അതായത് വിവേക് കിരൺ ആരുടെ ദത്തു പുത്രൻ എന്ന തലക്കെട്ടോടെ അദ്ദേഹം കുറിച്ച ലേഖനത്തിൽ വിവേകിന്റെ പഠന കാലഘട്ടം മുതലുള്ള എല്ലാ അഴിമതികാലും എണ്ണിയെണ്ണി പറയുന്നുണ്ട്.
അതായത് ഇപ്പോൾ എ ഐ ക്യാമറാ വിവാദത്തിലൂടെ മാത്രമല്ല വിവേക് അഴിമതി വാർത്തകളിൽ നിറയുന്നത്. 2005 ൽ വി എസ് അച്യുതാനന്ദൻ പോളിറ്റ് ബ്യൂറോയ്ക്കെഴുതിയ കത്തിന്റെ ഉള്ളടക്കത്തിലും വിവേകിന്റെ പേര് തന്നെയായിരുന്നു മുൻപന്തിയിൽ എന്നതിന് തെളിവുകളുണ്ട്. 2005 ൽ വിവേക് യു കെ യിലെ ബെർമിംഗ് ഹാമിൽ എം ബി എ പഠനത്തിനായി പോയ സമയത്തായിരുന്നു ഇ കത്ത്. ബെർമിംഗ് ഹാമിലേക്ക് മകനെ പഠനത്തിനയയ്ക്കാനുല്ല പണം എവിടെ നിന്നായിരുന്നു എന്നാണ് അന്ന് വി എസ് ചോദിച്ചത് . ഇത് അന്വേഷണ വിധേയമാക്കണമെന്നും വി എസ് കത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലിരിക്കുന്ന പിണറായി വിജയൻറെ മകന് വിദേശത്തു പോയി പഠിക്കാനുള്ള 42 ലക്ഷം രൂപ ആര് നൽകി എന്നായിരുന്നു വി എസിന്റെ ചോദ്യം. 2 ലക്ഷത്തി ഇരുപ്പൂത്തിരണ്ടായിരം പൗണ്ട് ട്യൂഷൻ ഫീസായി നൽകിയാണ് വിവേക അവിടെ പഠിച്ചത്. പഠനം പൂർത്തിയായപ്പോൾ 50 ലക്ഷത്തിനടുത്തു ഇന്ത്യൻ രൂപയാണ് ചെലവായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന പിണറായി വിജയൻറെ മകൻ കമ്യൂണിസ്റ്റ് കാരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഫ്യുഡൽ മാടമ്പി കണക്കെ വിദേശത്തേക്ക് പറക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. എന്നാൽ ഇത്രയേറെ പണം എവിടെ നിന്നും ലഭിച്ചു എന്നത് വീണ്ടും ചോദ്യ ചിഹ്നമായി. കുടുംബ സ്വത്തല്ല എന്നത് നിർശ്ചയം . പിന്നെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് ലഭിക്കണം. എന്നാൽ വിവേകിന്റെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ മനസിലാവും പഠനത്തിൽ എത്രമാത്രം പിന്നിലായിരുന്നു അയാളെന്നു. പിന്നെയുള്ളത് ബാങ്ക് വായ്പ എന്ന വഴിയാണ് . എന്നാൽ വായ്പായ്ക്കായി ബാങ്കിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല എന്നാണ് അറിയാനാവുന്നത് . അങ്ങനെ വരുമ്പോൾ മറ്റാരോ പണം മുടക്കി വിവേകിനെ സ്പോൺസർ ചെയ്തു എന്ന് വേണം മനസിലാക്കാൻ . ബെർമിംഗ് ഹാമിലേക്ക് പോകുന്നതിനു മുൻപ് മൂന്നര ലക്ഷം രൂപ മുടക്കി പി ജി ഡിപ്ലോമ ചെയ്തിരുന്നു വിവേക് . ഇതിനായി ഉള്ള പണം ബാങ്ക് വായ്പ എടുത്തതിനു രേഖകളുണ്ട് .ഈ മൂന്നര ലക്ഷം പോലും വായ്‍പയെടുക്കേണ്ടി വന്ന വിവേകിന് ബെർമിംഗ് ഹാമിലേക്ക് പോവാനുള്ള 50 ലക്ഷത്തോളം രൂപ ഇവിടെ നിന്നാകും കിട്ടിയിട്ടുണ്ടാവുക? അതായത് മറ്റാരോ കൃത്യമായി പിണറായിയുടെ മാകാൻബെ ഏറ്റെടുത്തു എന്ന് സാരം. ചുരുക്കത്തിൽ ദത്തു പുത്രൻ . എങ്കിൽ ആരാണാ കോടീശ്വരൻ . എന്ത് മാനദണ്ഡത്തിന്റെ പുറത്താണ് വിവേകിന് വേണ്ടി ഇയാൾ ലക്ഷങ്ങൾ വാരിയെറിഞ്ഞത്. മാത്രമല്ല വിവേകിന്റെ ബെർമിംഗ് ഹാ യാത്രയിൽ സ്പോൺസർ കോളം ഫിൽ ചെയ്തിരുന്നില്ല . ഇങ്ങനെ അജ്ഞാതനായി നിന്ന് കൊണ്ട് പിണറായിയുടെ മകനെ വളർത്തുന്ന ആ ദത്തു പിതാവ് ആരായിരിക്കും ? എന്തായാലും വിവേകിന്റെ വിദേശ വാസവും പിണറായിയുടെയും കമലയുടെയും വിദേശ പര്യടനങ്ങളുമെല്ലാം വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് വഴി മാറുകയാണ് .

crime-administrator

Recent Posts

കണ്ടക്ടറെ സംശയമുണ്ടെന്ന് യദു, ഗണേശനും യദുവിനൊപ്പം മേയറുടെയും സച്ചിൻ ദേവിന്റെയും വാദങ്ങൾ വിലപ്പോകില്ല

രണ്ടും കൽപ്പിച്ചാണ് KSRTC ബസ് ഡ്രൈവർ യദു. താൻ ഒരു സാധാരണക്കാരൻ ആണെന്നും തനിക്കും നീതി കിട്ടേണ്ടതുണ്ടെ ന്നുമാണ് യദു…

8 hours ago

ആ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല ശോഭാസുരേന്ദ്രൻ

എൽ ഡി എഫ് കൺവീനർ EP ജയരാജന്റെ BJP പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകൾ തനിക്ക് തുറന്നു പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നു…

10 hours ago

ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തി, തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച ഉണ്ടായി – കെ മുരളീധരൻ

തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.…

12 hours ago

ടി.ജി.നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാളിന് പൊലീസിന്റെ നോട്ടിസ്

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…

14 hours ago

എംഎൽഎ സച്ചിൻ ദേവിനെ രക്ഷിക്കാൻ കണ്ടക്‌ടറുടെ മൊഴി

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ…

14 hours ago