Categories: Exclusive

ഓണക്കിറ്റില്‍ കോടികളുടെ അഴിമതി,സാധനങ്ങള്‍ക്ക് ഗുണമേന്മയുമില്ല,എല്ലാം പിണറായിയുടെ കളി

കള്ളന്‍ കപ്പലില്‍ തന്നെ എന്ന ഉപമയോട് ഏറ്റവും അനുയോജ്യമായ ഒന്നാണ് നമ്മുടെ കേരള സര്‍ക്കാര്‍. കൊട്ടിഘോഷിച്ച് നല്‍കുന്ന ഓണകിറ്റിലും ഉള്ളത് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണ് എന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തെത്തുന്നത്.
ഇത് ആദ്യത്തെ തവണയൊന്നുമല്ലല്ലോ സര്‍ക്കാര്‍ കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത് സാധനങ്ങള്‍ നല്‍കുന്നത്. വെറുതെ എണ്ണം തികയ്ക്കാന്‍ എന്തെങ്കിലുമൊക്കെ തിരുകി കയറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് പിണറായി.

പാവപ്പെട്ടവന് നല്‍കുന്ന കിറ്റിലും നഞ്ച് കലക്കുകയാണ് പിണറായിയും കൂട്ടരും. ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊടുത്ത് കൈയ്യടി വാങ്ങാന്‍ അല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത് മറിച്ച് കൊടുക്കുന്നത് രണ്ട് ഉല്‍പ്പന്നമായാലും നല്ലത് കൊടുക്കാനാണ്. അതെങ്ങനെ അങ്ങനെ കൊടുത്താല്‍ പിന്നെങ്ങനെ സഖാക്കന്‍മാര്‍ കൈയ്യിട്ട് വാരും.

കഴിഞ്ഞതവണ ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കരയും പപ്പടവുമാണ് നല്‍കിയതെങ്കില്‍ ഇത്തവണ ‘പണി’ ഏലക്കയുടെയും കശുവണ്ടി പരിപ്പിേന്റയും രൂപത്തില്‍. സപ്ലൈകോ വിജിലന്‍സും ക്വാളിറ്റി കണ്‍ട്രോളറും ഒന്നിച്ച് ഡിപ്പോകളിലും പാക്കിങ് കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പല സാധനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലെന്ന് കണ്ടെത്തി.

ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാക്ക് ചെയ്ത സാധനങ്ങള്‍ ഡിപ്പോയിേലക്ക് നല്‍കുന്നത്. പാക്കറ്റിലെ ലേബലും നിയമാനുസൃതമല്ലെന്ന് കണ്ടെത്തി. ഏലക്കായ, കശുവണ്ടി പരിപ്പ് എന്നിവയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്.

അംഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തിയതിെന്റ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് സഹിതം സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ െടന്‍ഡര്‍ വ്യവസ്ഥ. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സപ്ലൈകോ ഓണക്കിറ്റ് തയാറാക്കുന്നതെന്ന പരാതി ശരിവെക്കുന്നതാണ് അധികൃതരുടെ കണ്ടെത്തല്‍.

ഓണക്കിറ്റ് തയാറാക്കാന്‍ സപ്ലൈകോ മാസങ്ങള്‍ക്ക് മുമ്പേ നടപടി ആരംഭിച്ചെങ്കിലും അവസാന സമയം നടപടിക്രമങ്ങള്‍ അട്ടിമറിച്ച് ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തി കമീഷന്‍ തട്ടാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇതിന് വിതരണ സമയത്ത് സാധനങ്ങള്‍ക്ക് ക്ഷാമം സൃഷ്ടിക്കുകയാണ് പതിവ്. ഇതോടെ ലോക്കല്‍ പര്‍ച്ചേസിന് അനുമതി ലഭിക്കുകയും അവയുടെ മറവില്‍ ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വിതരണം നടത്തി കമീഷന്‍ വാങ്ങുകയും ചെയ്യും.

പല സാധനങ്ങള്‍ക്കും പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്. ഏലക്ക 20 ഗ്രാം, കശുവണ്ടി പരിപ്പ് 50 ഗ്രാം എന്നിവയുെട പാക്കറ്റിന് 40 രൂപ വീതമാണ് രേഖപ്പെടുത്തിയത്.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

3 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

3 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

4 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

13 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

14 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

15 hours ago