Categories: Exclusive

പിണറായി വിജയന്റെ തല കണ്ടുകിട്ടി, തല ഭാഗം നാല് ബോംബുകള്‍ക്കൊപ്പം

ഒടുവില്‍ പിണറായി വിജയന്റെ തല കണ്ടുകിട്ടി. സഖാക്കളെ സമ്മതിക്കണം, തല അന്വേഷിച്ച് അന്വേഷിച്ച് ഒരുപാട് അലഞ്ഞു. എന്നിട്ട് കിട്ടിയതുമില്ല, ഒടുവില്‍ പോലീസ് തന്നെ വേണ്ടിവന്നു തല കണ്ടെത്താന്‍. മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല ഭാഗം നാല് ബോംബുകള്‍ക്കൊപ്പമാണ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മമ്പറത്തുള്ള ടെലിഫോണ്‍ എക്‌സേഞ്ചിന്റെ പിന്‍ഭാഗത്ത് നിന്നാണ് കട്ടൗട്ടിന്റെ തല കിട്ടിയത്. ബോംബ് നിര്‍മ്മാണ സാമഗ്രികളുടെ സമീപത്ത് നിന്നാണ് പോലീസ് പിണറായിയുടെ തല കണ്ടെടുത്തത്.

ധര്‍മടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി – അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റന്‍ കട്ടൗട്ടിന്റെ തലയാണ് വെട്ടി മാറ്റിയിരുന്നത്. വോട്ടോടുപ്പിന്റെ തലേദിവസമാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം മമ്പറം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, പിണറായിക്ക് നിരവധി ശത്രുക്കള്‍ ഉണ്ടെന്നും പാര്‍ട്ടിയിലെ ശസ്ത്രുക്കള്‍ തന്നെയാകും തല വെട്ടിമാറ്റിയതെന്നുമാണ് ആര്‍എസ്എസ് തിരിച്ചടിച്ചത്. തല പാര്‍ട്ടി ഓഫീസില്‍ തന്നെ ഉണ്ടാകുമെന്നും അല്ലെങ്കില്‍ പി ജയരാജനോ ഇപി ജയരാജനോ ആകാം ഇതിനുപിന്നിലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

നേരത്തെ മുതല്‍ ആര്‍ എസ് എസും സി പി എമ്മും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ധര്‍മ്മടം. കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സി പി എം ജില്ല സെക്രട്ടറി എം വി ജയരാജന്‍, കെ കെ രാഗേഷ് എം പി, അഡ്വ പി ശശി, എല്‍ ഡി എഫ് ധര്‍മടം മണ്ഡലം സെക്രട്ടറി കെ ശശിധരന്‍, സി ചന്ദ്രന്‍, സി പ്രകാശന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയുമുണ്ടായി. ഒരു തലയ്ക്ക് വേണ്ടി ഇത്രയും ശുഷ്‌കാന്തി കാണിച്ച സിപിഎം നേതാക്കന്മാരോട് ഒന്നേ പറയാനുള്ളൂ, ഉള്ള തല പോകാതിരുന്നാല്‍ മതി.

ദുഷ്ട മനസുകളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്ന് സ്ഥലം സന്ദര്‍ശിച്ച എം വി ജയരാജന്‍ പറയുകയുണ്ടായി. പ്രദേശത്ത് ആര്‍ എസ് എസ് – ബി ജെ പി ഗുണ്ടാ സംഘമുണ്ട്. ക്വട്ടേഷനില്‍ പങ്കെടുക്കുന്നവരാണ് അവര്‍. അവിടെ പോയപ്പോഴാണ് എത്ര മാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നതെന്നും എം വി ജയരാജന്‍ പ്രതികരിക്കുകയുണ്ടായി.

അതേസമയം, ധര്‍മ്മടം മണ്ഡലത്തിലെ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് വെട്ടിമാറ്റിയ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് ബി ജെ പി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ വിനോദ് കുമാര്‍ അറിയിച്ചു.ബൈക്ക് റാലി നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചു കൊണ്ട് പ്രചരണം നടത്തിയത് മുഖ്യമന്ത്രിയാണ്. നൂറിലധികം ബി ജെ പിയുടെ പ്രചരണ ബോര്‍ഡുകള്‍ സി പി എമ്മുകാര്‍ നശിപ്പിച്ചു. എന്നിട്ടും, പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു കൊണ്ടാണ് മണ്ഡലത്തില്‍ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഏതായാലും തല കിട്ടിയത് നന്നായി. അല്ലെങ്കില്‍ അതിന്റെ പേരില്‍ പിണറായിയും കൂട്ടരും ആരുടെയെങ്കിലും തലവെട്ടിമാറ്റാനും മടിക്കില്ല.

Crimeonline

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

5 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago