Crime,

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നവരുമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ പേരിൽ ഇക്കാര്യത്തിൽ മോഷണക്കുറ്റം ചുമത്താതെ തരികിടക്കളിയുമായി കന്‍റോൺമെന്‍റ് പൊലീസ്.

മെമ്മറി കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. കെ എസ് ആർ ടിസി യുടെ ബസ്സിൽ നിന്ന് മെമ്മറി കാർഡ് മോഷ്ടിച്ചത് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കെ ഇവരുടെ പേരിൽ മോഷണ കുറ്റം എന്തുകൊണ്ട് ചുമത്തുന്നില്ല എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

കേസിന്റെ തുടക്കം മുതൽ കേസിൽ അനധികൃത ഇടപെടലുകൾ നടത്തിയിട്ടുള്ളത് പോലീസ് കമ്മീഷണറാണ്. കോടതിയുടെ നിർദേശത്തെ തുടർന്ന് കേസെടുക്കുമ്പോൾ പോലും മേയറുടെയും എം എൽ എ യുടെയും രക്ഷക്കുള്ള പഴുതുകൾ കമ്മീഷണർ നിർദേശിക്കുകയാണ് ഉണ്ടായത്. കമ്മീഷണർ യദുവിനോട് രാഷ്ട്രീയ വൈര്യത്തോടെ എടുത്ത നിലപാടുകളാണ് ഈ കേസ് ഇത്രയധികം നാറാൻ പോലും കാരണമായത്. തിരുവനന്തപുരം പോലൊരു സിറ്റിയിൽ കമ്മീഷണർ ആയി ഇരിക്കാൻ ലവലേശം യോഗ്യത ഇല്ലാത്തവനാണ് താനെന്നു ഈ കേസിലൂടെ കമ്മീഷണർ ആയ പോലീസ് ഓഫീസർ തെളിയിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതെടുത്ത കേസിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ പോലീസ് നടപടി പോലും ഉണ്ടാവുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി ഒടുവിൽ പൊലീസിന് കോടതി വടിയെടുത്തപ്പോൾ കേസെടുക്കേണ്ടി വന്നത്.

കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത പരാതിയിൽ മൊഴിയെടുപ്പ് ആരംഭിച്ചിരിക്കെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരെയും അറസ്റ്റു ചെയ്യാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള നിർദേശം കമ്മീഷണർ കന്‍റോൺമെന്‍റ് പൊലീസിനു നൽകിക്കഴിഞ്ഞു. മെമ്മറി കാർഡ് മോഷണത്തിൽ ഇവർക്കെതിരെ പ്രത്യേകം കേസെടുക്കാതിരിക്കുന്നതും അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി തന്നെയാണ്. ഈ കേസ് തുടക്കം മുതൽ അടിമുടി കുഴപ്പത്തിലാക്കാൻ ശ്രമിച്ച കമ്മീഷണർ ഇക്കാര്യത്തിലും തരികിട കാട്ടി കേരള പോലീസിന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയാണ്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്ക ണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ എന്നിവരുടെ മൊഴികളാണ് പൊലീസ് ആദ്യം രേഖപ്പെടുത്തുന്നത്. ഇവരോട് കന്‍റോണ്‍മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ആര്യയുടെയും സച്ചിൻ ദേവിന്റെയും മൊഴിയെടുക്കും.

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായിരിക്കെ എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനുള്ള മറ്റൊരു നാടകത്തിനും കമ്മീഷണറുടെ നിർദേശമുണ്ട്. കേസ് മാറ്റി മറിക്കാൻ കമ്മീഷണറുടെ പുതിയ ദവികളുടെ ഭാഗമായി വേണം ഇതിനെ കരുതാൻ. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിൽ പറഞ്ഞിട്ടുള്ളതാണ്.

ഗുരുതര കുറ്റങ്ങളുണ്ടെങ്കിലും മേയറുടെയും എംഎൽഎയുടെയും അറസ്റ്റ് നിർബന്ധമല്ലെന്നാണ് നിയമവിദഗ്ധർ പറയുന്നതായ പോലീസ് ഭാഷ്യവും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. എന്നാൽ എന്നാൽ കെ എസ് ആർ ടി സി ബസ്സിൽ നിന്ന് മെമ്മറി കാർഡ് അടിച്ചു മാറ്റിയത്തിൽ മോഷണക്കുറ്റം ചുമത്തിയിട്ടില്ല. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയും അനുഭവിക്കണം. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിനു ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ ശിക്ഷ അനുഭവിക്കേണ്ടതായുണ്ട്.

ജാമ്യമില്ലാ കുറ്റം ആണ് ചുമത്തിയിരിക്കുന്നതെങ്കിലും മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യം തേടാം. സർക്കാർ നിലപാട് ആണ് ഇതിൽ നിർണ്ണായകം. പ്രതിസ്ഥാനത്ത് മേയറും എംഎൽഎയുമായ തിനാൽ അന്വേഷണവുമായി സർക്കാർ സഹകരികാണാന് സാധ്യത ഏറെ ഉള്ളത്. മേയർക്കും എംഎൽഎയ്ക്കും അഭിഭാഷകൻ വഴി മുൻകൂർ ജാമ്യം തേടാനുള്ള പഴുതും പോലീസ് ഒരുക്കി കൊണ്ടാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

6 mins ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

44 mins ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

2 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

2 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

3 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

12 hours ago