കേരളത്തിൽ അതിശക്തമായ യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്താകെ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകുമെന്നതിൽ തർക്കമില്ല – ഒരു മാധ്യമത്തിലെ ഴുതിയ ലേഖനത്തിൽ വി ഡി സതീശൻ പറയുന്നു.
പൗരത്വത്തെ കുറിച്ച് പറഞ്ഞും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിനെതിരായ അമര്‍ഷവും രോഷവും തിരഞ്ഞെടുപ്പ് അജണ്ടയില്‍ വരാതിരിക്കാനുള്ള കൗശലവും ചുളുവില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള ശ്രമമവുമാണ് പിണറായി വിജയന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയത്. എന്നാല്‍ അതെല്ലാം തുറന്നുകാട്ടാന്‍ യു.ഡി.എഫിന് കഴിഞ്ഞു. രാഹുല്‍ ഗാന്ധി വടക്കേ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേദിവസം അതേ വാചകം പിണറായിയും ഉപയോഗിച്ച്. സ്മൃതി ഇറാനിയുടെ രാഹുല്‍ വിരുദ്ധ പ്രസ്താവനയും പിറ്റേദിവസം പിണറായി ആവര്‍ത്തിക്കുകയായിരുന്നു. രണ്ടു കൂട്ടരുടെയും പ്രസ്താവനകള്‍ ഒരേസ്ഥലത്താണോ തയാറാക്കുന്നതെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. വി ഡി സതീശൻ പറയുന്നു.
വടകരയില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈകാരിക പ്രകടനത്തോടെ അവതരിപ്പിച്ച നുണ ബോംബ് ചീറ്റിപ്പോയി. അവസാനം അത്തരമൊരു അശ്ലീല വീഡിയോ ഇല്ലെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞിട്ടും അത് ഉണ്ടെന്നും, പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലുമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോഴും പറയുന്നത്. എന്തൊരു കാപട്യമാണിത്? തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയിലും ഇതുപോലൊരു വീഡിയോ ഇറക്കി. എന്നിട്ടെന്തുണ്ടായി? വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കോവിഡ് കാലത്ത് നടത്തിയ പകല്ക്കൊള്ളയിലെ ഒന്നാം പ്രതിയാണെന്നത് മറക്കരുത്. തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ബി.ജെ.പിയെ സഹായിക്കാനുള്ള നാടകമായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി കൊടുക്കാനാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സത്യത്തിൽ ശ്രമിച്ചത് – വി ഡി സതീശൻ പറയുന്നു.
തിരഞ്ഞെടുപ്പ് അജണ്ട പൗരത്വ നിയമത്തെക്കുറിച്ച് മാത്രമാക്കി സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ആഗ്രഹിക്കുന്നത്. ഒരു കോടി ആളുകള്‍ക്ക് പെന്ഷന് നല്‍കാതെയാണ് ഈ മാന്യന് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. സംസ്ഥാന ഭരണം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. എന്നിട്ടും അവിടെ എല്ലാം നോര്‍മലാണെന്ന് പിണറായി വിജയനല്ലാതെ മറ്റാര്‍ക്ക് പറയാനാകും? എന്നാണു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് സി.പി.എം പറയുന്നത്. പ്രതിപക്ഷത്ത് ഇരിക്കുന്ന കോണ്‍ഗ്രസ് ആരെയും ഭീഷണിപ്പെടുത്തി ബോണ്ട് വാങ്ങിയിട്ടില്ല. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി കോടികള്‍ വാങ്ങുന്നു എന്നതാണ് ബി.ജെ.പിക്ക് എതിരായ പരാതി. ഇലക്ടറല്‍ ബോണ്ട് നല്കിയ കമ്പനികളെല്ലാം സി.പി.എമ്മിനും പണം നല്‍കിയിട്ടുണ്ട്. ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന മുദ്രാവാക്യം വിളിച്ചു പറയുകയാണ് എൽ ഡി എഫ്. ഇന്ത്യ എന്ന ആശയത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് യോജിച്ചിട്ടുള്ളത്? ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ക്കുകയും സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കുകയും ചെയ്ത കൂട്ടരാണ്. കല്‍ക്കത്ത തീസിസ് കൊണ്ടു വന്ന് രാജ്യത്തെ അട്ടിമറിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. വി ഡി സതീശൻ പറഞ്ഞു.
സംഘപരിവാര്‍ ശക്തികളെക്കാള്‍ കൂടുതല്‍ ഗാന്ധിജിയെയും നെഹ്റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. സ്വതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ പതാക പാര്‍ട്ടി ഓഫീസില്‍ ഉയര്‍ത്താന്‍ പോലും സി.പി.എം തീരുമാനിക്കുന്നത്. ആര്.എസ്.എസ് വോട്ട് വാങ്ങി ജനപ്രതിനിധിയായ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയന്. എന്നിട്ടാണ് ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറയുന്നത്. അതിശക്തമായ യു.ഡി.എഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകുമെന്നതിൽ തർക്കം വേണ്ട – വി ഡി സതീശൻ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്ലാ നിയന്ത്രണവുംവിട്ടുള്ള അധിക്ഷേപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്. വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകും കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്. മോദിയുടെയും ബി.ജെ.പിയുടെയും ബി ടീം ആണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി. എഫ്. കേരളത്തിലാകട്ടെ, ബി.ജെ.പിയുടെ അതേ ഭിന്നിപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് പ്രചരിപ്പിക്കുന്നത് – വി ഡി സതീശൻ പറഞ്ഞു.
തുടക്കത്തില്‍ 400 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച മോദിയും ബി.ജെ.പിയും അധികാരത്തില്‍ എത്തുമോയെന്ന സംശയവും ഭയപ്പാടുമാണ് അവസാനഘട്ടത്തില്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് അവസാന തന്ത്രമെന്ന നിലയില്‍ വര്‍ഗീയ വിഷം ചീറ്റി പ്രധാനമന്ത്രി രാജസ്ഥാനില്‍ പ്രസംഗിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന പിണറായി വിജയന് മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പിണറായി അധിക്ഷേപിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ നടത്തിയ ഹീനമായ പ്രസ്താവനയെ പേലും പിണറായി വിജയന് ന്യായീകരിച്ചു.
അഞ്ച് വര്‍ഷം മുന്‍പ് വയനാട്ടില്‍ പതാക വിവാദമുണ്ടാക്കിയത് ബി.ജെ.പിയാണ്. അഞ്ചു വര്‍ഷത്തിനുശേഷം അതേ വിവാദമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും. ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണമാണ് പിണറായിയുടെയും ലക്ഷ്യം. പത്ത് വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തിയ പ്രചരണം ഇപ്പോള്‍ സി.പി.എമ്മും ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട്ടെ 40 മിനിട്ട് പ്രസംഗത്തില്‍ 38 മിനിട്ടും ബി.ജെ.പിക്കെതിരെയാണ് രാഹുൽ സംസാരിച്ചത്. മോദിയെ വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയും രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും നിങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും തന്നില്ലല്ലോയെന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്. അത് സത്യമല്ലെ? ലൈഫ് മിഷന് അഴിമതിയില്‍ പിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ലല്ലോ. ആറര കൊല്ലമായിട്ടും ലാവലിന്‍ കേസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്? – വി ഡി സതീശൻ ചോദിച്ചു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…