Kerala

‘ഇങ്ങനെ തരം താഴരുത്’, പിണറായിയുടെ അണ്ണാക്കിൽ ആണിയടിച്ച് വിനു വി ജോൺ

മുഖ്യമന്ത്രി പിണറായി വിജയനെ പഞ്ഞിക്കിട്ട് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ വിനു വി ജോൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടുമണി ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയെ അവതാരകൻ തേച്ചൊട്ടിച്ചത്. ദി കേരളാ സ്‌റ്റോറിയെന്ന ഗാഡ് ലൈനിൽ ഇടുക്കി രൂപത ആ സിനിമ കാട്ടിയ വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും വിഷയമാകുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരു പറയാതെ മുഖ്യമന്ത്രി തന്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ ഒളിയമ്പുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിക്കൊണ്ടാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

മീഡീയാ വണ്ണിനെ പുകഴ്‌ത്തിയും ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിച്ചുമായിരുന്നു വാർത്താ സമ്മേളനത്തിലെ പിണറായിയുടെ പ്രതികരണം. അതിനാണ് വിനു വി ജോൺ അന്തിചർച്ചയിൽ കാര്യ കാരണ സഹിതം മറുപടി പറഞ്ഞത്. ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്‌റ്റേറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്-ഇതായിരുന്നു പിണറായിയോട് ഏഷ്യാനെറ്റ് ന്യൂസിന് പറയാനുണ്ടായിരുന്നത്. കൃത്യം മനസ്സിൽ ഒരു രാഷ്ട്രീയം വച്ചായിരുന്നു പിണറായിയുടെ ആ വിമർശനം. അതിനെയാണ് വിനു വി ജോൺ പൊളിച്ചടുക്കിയത്.

ആർഷോയും, ഡീൻ നാരായണനും സിദ്ധാർത്ഥിനെ തല്ലിച്ചതച്ച SFI നേതാക്കളും ഇനി CBI യുടെ മുന്നിലേക്ക്

കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഒരു ചാനലിൽ നിന്നും ഇത്രയും വ്യക്തതയുള്ള മറുപടി കിട്ടിയിട്ടില്ല. തീർത്തും പരിഹാസമായിരുന്നു വിനു വി ജോണിന്റെ മറുപടി. കേരളത്തിലെ ചില മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ വേട്ടയാടൽ ഉണ്ടായി. രണ്ടു ചാനലുകളെ വിലക്ക്. അതിലൊരു ചാനൽ ഡൽഹി റിപ്പോർട്ടറെ ബലി കൊടുത്ത് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും മുന്നിൽ മുട്ടുമടക്കി. മറ്റൊരു ചാനൽ സുപ്രീംകോടതിയിൽ വരെ പോരാട്ടം നടത്തി വിലക്ക് മാറ്റിയെടുത്തുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനാണ് വിനു വി ജോൺ ന്യൂസ് അവർ ചർച്ചയെ ക്കൊടുവിൽ മറുപടി കൊടുത്തത്.

വിനു വി ജോണിന്റെ മറുപടി ഇങ്ങനെ

അതിന്റെ റിയിൽ സ്റ്റോറി പറയാം. 2020 മാർച്ച് മാസം 6-ാം തീയതി വെള്ളിയാഴ്ച 7.30 വലിക്ക് നേരിട്ട രണ്ട് ചാനലുകളിൽ ഒന്ന് ഏഷ്യാനെറ്റ് ന്യൂസാണ്. മറ്റൊന്ന് മീഡിയാ വണ്ണാണ്. ആ വിലക്ക് പുലർച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന് മാറി കിട്ടി. നേരം പുലർന്ന് ഒൻപതരയോടെയായപ്പോൾ മീഡിയാ വണ്ണിനും വിലക്ക് മാറി കിട്ടി. ഏതെങ്കിലും ഒരു ചാനൽ സുപ്രീംകോടതിയിൽ പോയി 48 മണിക്കൂർ വിലക്ക് മാറ്റിയോ എന്ന് അറിയില്ല. അത് അദ്ദേഹം സ്വയം കൽപ്പിച്ചുണ്ടായ കഥയാണ്. ഡൽഹിയിലെ റിപ്പോർട്ടറെ ബലി കൊടുത്തുവെന്ന് പറഞ്ഞു.

അത് ഏഷ്യാനെറ്റ് ന്യൂസിനെ ഉദ്ദേശിച്ചാണ്. ആരേയും മാർച്ച് ആറിന് ബലി കൊടുത്തില്ല. അതിന് ശേഷവും ആ റിപ്പോർട്ടർ രണ്ടു കൊല്ലം ഏഷ്യാനെറ്റ് ന്യൂസിൽ തുടർന്നു. പിന്നീട് രാജിവച്ചു. അന്ന് അയാൾ പറഞ്ഞത് പിണറായി വിജയന്റെ കൈരളി ടിവിയിൽ ദേശീയ തലത്തിൽ ഒരു പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു. മെച്ചപ്പെട്ട പദവിയായതു കൊണ്ടാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈരളിയിൽ നിന്നും അദ്ദേഹം പിന്നീട് പോയി. കൈരളി ടിവിയിൽ നിന്നും അദ്ദേഹത്തെ എന്തിന് പറഞ്ഞു വിട്ടുവെന്ന് നാളെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി പറയണം.

ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്‌റ്റേറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

1 hour ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

2 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

3 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

3 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

4 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

7 hours ago