Kerala

‘ഇങ്ങനെ തരം താഴരുത്’, പിണറായിയുടെ അണ്ണാക്കിൽ ആണിയടിച്ച് വിനു വി ജോൺ

മുഖ്യമന്ത്രി പിണറായി വിജയനെ പഞ്ഞിക്കിട്ട് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ വിനു വി ജോൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടുമണി ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയെ അവതാരകൻ തേച്ചൊട്ടിച്ചത്. ദി കേരളാ സ്‌റ്റോറിയെന്ന ഗാഡ് ലൈനിൽ ഇടുക്കി രൂപത ആ സിനിമ കാട്ടിയ വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും വിഷയമാകുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരു പറയാതെ മുഖ്യമന്ത്രി തന്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ ഒളിയമ്പുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിക്കൊണ്ടാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

മീഡീയാ വണ്ണിനെ പുകഴ്‌ത്തിയും ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിച്ചുമായിരുന്നു വാർത്താ സമ്മേളനത്തിലെ പിണറായിയുടെ പ്രതികരണം. അതിനാണ് വിനു വി ജോൺ അന്തിചർച്ചയിൽ കാര്യ കാരണ സഹിതം മറുപടി പറഞ്ഞത്. ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്‌റ്റേറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്-ഇതായിരുന്നു പിണറായിയോട് ഏഷ്യാനെറ്റ് ന്യൂസിന് പറയാനുണ്ടായിരുന്നത്. കൃത്യം മനസ്സിൽ ഒരു രാഷ്ട്രീയം വച്ചായിരുന്നു പിണറായിയുടെ ആ വിമർശനം. അതിനെയാണ് വിനു വി ജോൺ പൊളിച്ചടുക്കിയത്.

ആർഷോയും, ഡീൻ നാരായണനും സിദ്ധാർത്ഥിനെ തല്ലിച്ചതച്ച SFI നേതാക്കളും ഇനി CBI യുടെ മുന്നിലേക്ക്

കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഒരു ചാനലിൽ നിന്നും ഇത്രയും വ്യക്തതയുള്ള മറുപടി കിട്ടിയിട്ടില്ല. തീർത്തും പരിഹാസമായിരുന്നു വിനു വി ജോണിന്റെ മറുപടി. കേരളത്തിലെ ചില മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ വേട്ടയാടൽ ഉണ്ടായി. രണ്ടു ചാനലുകളെ വിലക്ക്. അതിലൊരു ചാനൽ ഡൽഹി റിപ്പോർട്ടറെ ബലി കൊടുത്ത് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും മുന്നിൽ മുട്ടുമടക്കി. മറ്റൊരു ചാനൽ സുപ്രീംകോടതിയിൽ വരെ പോരാട്ടം നടത്തി വിലക്ക് മാറ്റിയെടുത്തുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനാണ് വിനു വി ജോൺ ന്യൂസ് അവർ ചർച്ചയെ ക്കൊടുവിൽ മറുപടി കൊടുത്തത്.

വിനു വി ജോണിന്റെ മറുപടി ഇങ്ങനെ

അതിന്റെ റിയിൽ സ്റ്റോറി പറയാം. 2020 മാർച്ച് മാസം 6-ാം തീയതി വെള്ളിയാഴ്ച 7.30 വലിക്ക് നേരിട്ട രണ്ട് ചാനലുകളിൽ ഒന്ന് ഏഷ്യാനെറ്റ് ന്യൂസാണ്. മറ്റൊന്ന് മീഡിയാ വണ്ണാണ്. ആ വിലക്ക് പുലർച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന് മാറി കിട്ടി. നേരം പുലർന്ന് ഒൻപതരയോടെയായപ്പോൾ മീഡിയാ വണ്ണിനും വിലക്ക് മാറി കിട്ടി. ഏതെങ്കിലും ഒരു ചാനൽ സുപ്രീംകോടതിയിൽ പോയി 48 മണിക്കൂർ വിലക്ക് മാറ്റിയോ എന്ന് അറിയില്ല. അത് അദ്ദേഹം സ്വയം കൽപ്പിച്ചുണ്ടായ കഥയാണ്. ഡൽഹിയിലെ റിപ്പോർട്ടറെ ബലി കൊടുത്തുവെന്ന് പറഞ്ഞു.

അത് ഏഷ്യാനെറ്റ് ന്യൂസിനെ ഉദ്ദേശിച്ചാണ്. ആരേയും മാർച്ച് ആറിന് ബലി കൊടുത്തില്ല. അതിന് ശേഷവും ആ റിപ്പോർട്ടർ രണ്ടു കൊല്ലം ഏഷ്യാനെറ്റ് ന്യൂസിൽ തുടർന്നു. പിന്നീട് രാജിവച്ചു. അന്ന് അയാൾ പറഞ്ഞത് പിണറായി വിജയന്റെ കൈരളി ടിവിയിൽ ദേശീയ തലത്തിൽ ഒരു പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു. മെച്ചപ്പെട്ട പദവിയായതു കൊണ്ടാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈരളിയിൽ നിന്നും അദ്ദേഹം പിന്നീട് പോയി. കൈരളി ടിവിയിൽ നിന്നും അദ്ദേഹത്തെ എന്തിന് പറഞ്ഞു വിട്ടുവെന്ന് നാളെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി പറയണം.

ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്‌റ്റേറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

8 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

10 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

13 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

14 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

14 hours ago