Crime,

സിദ്ധാർത്ഥന്റെ മരണം: കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ എഫ് ഐ ആർ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലാണ് സി ബി ഐ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മൂന്നു ദിവസം മുൻപാണ് സിബിഐ സംഘം കേസ് ഏറ്റെടുത്ത് കേരളത്തിലേക്കെത്തുന്നത്. 4 സിബിഐ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപിച്ച് സിദ്ധാർഥന്‍റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ കേസ് സിബിഐക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയാണ് ഉണ്ടായത്. പിന്നാലെയാണ് സിബിഐ സംഘം കേസ് ഏറ്റെടുത്ത് കേരളത്തിലേക്കെത്തിയത്.

അതെ സമയം, പൂക്കോട് വെറ്റിനറി കോളേജിൽ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ മൃഗീയമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എസ് എഫ് ഐയെ പോലീസ് റിപ്പോർട്ടിൽ രക്ഷിക്കുകയാണ് പിണറായി പോലീസ് ചെയ്തത്. 29 മണിക്കൂറോളം സീനിയേഴ്‌സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായി പറയുന്ന പോലീസ്റി പ്പോർട്ടിൽ പൂക്കോട് കൊടും ക്രൂരത കാട്ടിയത് സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI ) നേതാക്കളാണെന്ന ഒരു വരി പോലും പരാമർശം ഇല്ല. പിണറായിയുടെ പോലീസ് തന്ത്രപൂർവം എസ് എഫ് ഐ സംഘടനയെയും അതിന്റെ നേതാക്കളെയും രക്ഷിക്കാനുള്ള ശ്രമമാണ് ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്. ഈ സംഭവം ഉണ്ടാക്കിയിരിക്കുന്ന വിവാദത്തിൽ SFI നിരോധിക്കപ്പെടുമോ എന്ന ഭയമാണ് ഇതിനു പിന്നിൽ.

സിദ്ധാർത്ഥൻ തുടർച്ചയായി പീഡനത്തിത്തിനിരയായത് സീനിയേഴ്‌സിൽ നിന്നും സഹപാഠികളിൽ നിന്നുമാണെന്നു റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്.. 29 മണിക്കൂറോളം സീനിയേഴ്‌സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായും, ഇതിന് ശേഷമാണ് സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐയ്ക്ക് കൈമാറിയ കേരള പോലീസ് റിപ്പോര്‍ട്ട് ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടിരിക്കുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേര്‍ന്ന് ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്താണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago