Crime,

ED യെ വട്ടംകറക്കി പി കെ ബിജു, ബാക്കി പണി ഇനി ED യുടേത്

പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ച കേസ് ആണ് കരുവന്നൂരിലേത്. അതിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ആളാണ് ഇപ്പോൾ ED ക്ക് മുൻപിൽ ഹാജരായിരിക്കുന്ന മുൻ എം പി ആയ പി കെ ബിജു. അവർക്ക് കൂടി ഈ കേസിൽ പങ്കുണ്ടായിരുന്നു എന്ന് ഓർക്കണം. ആ കേസിൽ കുറ്റക്കാരെ കണ്ടു പിടിക്കാൻ ഇറങ്ങിയത് ബിജു ആയിരുന്നു. എന്ത് വിരോധാഭാസം ആണെന്നോർക്കണം. എന്ത് തന്നെയായാലും ഇപ്പോൾ ED ക്കു മുൻപിൽ ഹാജരായിരിക്കുകയാണ് ബിജു. ആദ്യം CPM ന്റെ തീരുമാനം ED ക്ക് മുൻപിൽ ഹാജരാകേണ്ട എന്നതായിരുന്നു. പിന്നീട് ഈ നിലപാട് മാറ്റാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്.

ED യെ പേടിയില്ലെന്നു വരുത്തി തീർക്കലാണ് ED ക്ക് മുൻപിൽ ഇപ്പോൾ ബിജുവിനെ ഹാജരാക്കിയതിനു പിന്നിലെ പ്രധാന കാരണം. മാത്രമല്ല തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ആരും ഹാജരാകാത്ത പക്ഷം ED വന്നു തോക്കിയെടുത്തുകൊണ്ടു പോയാൽ അത് CPM നെ ഇതിലേറെ ബുദ്ധിമുട്ടിലാക്കും. ഒരുപാട് ഗൂഢാലോചനയ്ക്ക് ശേഷമാണ് CPM ഈ തീരുമാനം എടുക്കുന്നതും. അതുകൊണ്ട് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനുള്ള അന്തിമ തീരുമാനം നൽകിയത്. ക്ലിഫ്‌ഹൗസിൽ കഴിഞ്ഞ ദിവസം അടിയന്തര യോഗവും നടന്നിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് പികെ ബിജു മുൻ എംപിയുമാണ്.

ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നല്കുമെന്നുമാണ് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് അങ്ങനെ ആയാൽ ബിജുവിന് നല്ലത്. ഇല്ലെങ്കിൽ ബിജുവിനെ ശരീരം മുറിയാതെ ചിത്രവധം ചെയ്യാനും ED ക്ക് അറിയാം എന്നോർക്കണം. ബിജു വയ്യെടുത്താൽ നുണ പറയു എന്നുറപ്പല്ലേ. അതുകൊണ്ടാണ് മേൽസൂചനകൾ നൽകിയത്. അത്ര സത്യസന്ധനാണെങ്കിൽ എങ്ങനെയാണ് തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിന് ലഭിക്കുക. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇഡിക്ക് കിട്ടണമെന്ന നിലപാടുണ്ട്. ഇതിന് വേണ്ടിയാണ് ബിജുവിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. അറസ്റ്റുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇന്നലെ ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. എം എം വർഗീസിന്റെ കാര്യത്തിലുള്ള തുടർനടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇഡി വ്യക്തമാക്കി. ബിജുവും ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു ഇഡിയുടെ വിലയിരുത്തൽ. ഇതിന് വിരുദ്ധമായാണ് സിപിഎം തീരുമാനം എടുത്തത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള സിപിഎം അന്വേഷണ റിപ്പോർട്ടിൽ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നത്. ഈ റിപ്പോർട്ട് ഇ.ഡിക്കു സിപിഎം നൽകേണ്ടിവരുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് നൽകിയ മൊഴിയിൽ, പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തിയെന്നു പറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണു അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ.ബിജുവിനും പി.കെ.ഷാജനും ഇ.ഡി നോട്ടിസ് അയച്ചത്. അന്വേഷണ റിപ്പോർട്ടിൽ പ്രമുഖ നേതാക്കളുടെ പേരില്ല. എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടുമില്ല. ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇതിന് വേണ്ടിയാണ്. ഒപ്പം മറ്റ് ആരോപണങ്ങളും ചോദിക്കും. സിപിഎം അന്വേഷണത്തിൽ തെളിഞ്ഞത് കണ്ടെത്താനാണ് ശ്രമം. ഈ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ബാങ്ക് ഡയറക്ടർമാരായ പാർട്ടി നേതാക്കൾക്ക് എതിരെ നടപടിയെടുത്തത്. ഇതെല്ലാം ഇ.ഡിക്കു മുന്നിൽ ബിജുവിന് വിശദീകരിക്കേണ്ടിവരും.

പാർട്ടി അന്വേഷണത്തിനിടയിൽ ഡയറക്ടർമാർ നൽകിയ മൊഴിയും ഹാജരാക്കേണ്ടിവന്നേക്കും. പി.കെ.ബിജുവിന്റെ ആവശ്യപ്രകാരം 5 ലക്ഷം രൂപ പിൻവലിച്ചെന്നു മൊഴിയുണ്ട്. പി.കെ.ഷാജനുമായി ബന്ധപ്പെട്ട്, അയ്യന്തോൾ സഹകരണ ബാങ്കിലെ ചില ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴസമെന്റ ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങളാണ്. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.

കേസിൽ സിപിഎം നേതാക്കളായ എം.കെ കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക് രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസും ചോദ്യം ചെയ്യലിന് എത്തും. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

9 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

10 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago