മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും അടക്കമുള്ളവർ കൂടുതൽ കുരുക്കിലേക്ക്. അതിനുള്ള ചൂണ്ട ഹൈക്കോടതിയെ സമീപിച്ച് സ്വയം എറിഞ്ഞു കഴുത്തിൽ കുരുക്ക് മുറുക്കാനുള്ള പുറപ്പാടിലാണ് മാസപ്പടിക്കാർ. ഇ ഡി ക്കെതിരെ മാസപ്പടി വാങ്ങിയവരും കൊടുത്തവരും ഹൈക്കോടതിയെ സമീക്കാനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) കേസെടുത്തത് നിയമവിരുദ്ധമെന്ന് നിയമോപദേശം കിട്ടിയെന്നു പറഞ്ഞാണിത്. ഇ ഡി ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് എതിര്‍കക്ഷികള്‍. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടക്കുന്നതിനിടെയാണ് മാസപ്പടി കേസില്‍ ഇ.ഡി കൂടി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിജിലന്‍സ്, സി.ബി.ഐ, പോലീസ് തുടങ്ങിയ ഏജന്‍സികള്‍ ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെങ്കിലേ ഇ.ഡിക്ക് കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ അധികാരമുള്ളൂ എന്ന് പറഞ്ഞാണ് ഇ ഡി ക്കെതിരെ എതിർ കക്ഷികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ വി സിമാരെ അനധികൃതമായി നിയമിച്ചതിൽ നിന്ന് രക്ഷപെടാൻ ഇതേ നിയമോപദേശ തന്ത്രം തന്നെയാണ് പിണറായി സർക്കാർ പയറ്റി തോറ്റു തൊപ്പിയിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ (ഇ.സി.ഐ.ആര്‍) പകര്‍പ്പ് ലഭിച്ച ശേഷമാണ് നിയമനടപടിക്കുള്ള നീക്കം. കേസെടുത്തതിനു പിന്നില്‍ രാഷ്‌ട്രീയ താല്‍പര്യമുണ്ടെന്നും ആരോപണ വിധേയര്‍ കോടതിയിൽ പറയാനിരിക്കുകയാണ്.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെ പേരില്‍ മാത്രം ഇ.ഡിക്കു ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നതിന് പിന്നിൽ ഇ ഡി യെ മാസപ്പടിക്കാർ തീർത്തും ഭയപ്പെടുന്നുണ്ടെന്ന താണ് വ്യക്തമാക്കുന്നത്. മാത്രവുമല്ല,ഇടപാടുകളിലെ കള്ളപ്പണ ഡീലുകൾ പുറത്ത് വരുമോ എന്ന ഭയവും ഉണ്ട്. കമ്പനികള്‍ തമ്മിലുള്ള വന്‍കിട തട്ടിപ്പ് കണ്ടെത്താനാണു എസ്.എഫ്.ഐ.ഒ അന്വേഷണം. ഇക്കാര്യത്തിൽ ഇവിടെ കമ്പനികള്‍ക്ക് പരാതിയില്ലെന്നാണ് മാസപ്പടിക്കാരുടെ വാദം. ജനത്തിന്റെ കോടികൾ കമ്പനികൾക്ക് പരാതിയില്ലാത്തതിന്റെ പേരിൽ കൊള്ളയടിച്ചു കൊണ്ട് പോകാം എന്നാണു മാസപ്പടിക്കാരുടെ ന്യായം. ഏതു നിയമത്തിന്റെ പിന്‍ബലത്താലാണു കേസെടുത്തതെന്നു ഇ.ഡി. വ്യക്‌തമാക്കാതി രിക്കെ കേസ് അന്വേഷണം ചട്ട വിരുദ്ധമാണെണെന്ന മുടന്തൻ ന്യായമാണ് മാസപ്പടിക്കാർ ഉന്നയിക്കാനിരിക്കുന്നത്.
‘ഏതെങ്കിലും എഫ്.ഐ.ആറിന്റെ അടിസ്‌ഥാനത്തിലേ ഇ.ഡിക്കു കൂടുതല്‍ അന്വേഷണാധികാരമുള്ളൂ എന്നും, ഫെമ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സാമ്പത്തിക ക്രമക്കേട് നടത്തി എന്നതിനു മറ്റൊരു ഏജന്‍സിയുടെ എഫ്.ഐ.ആര്‍ വേണമെന്നും, സ്വന്തം നിലയ്‌ക്കു ഇ.ഡിക്കു ഇ.സി.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യാനാവില്ലെന്നും, അല്ലാതെ സ്വന്തം നിലയ്‌ക്കു ഇ.ഡിക്കു ഇ.സി.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യാനാവില്ലെന്നും’ തുടങ്ങി കോടതികളിൽ നില നിൽക്കാത്ത നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ ഡി ക്കെതിരെ മാസപ്പടി കക്ഷികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്- 1999 (ഫെമ), കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം- 2002 (പി.എം.എല്‍.എ.), ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്‌ട്- 2018, ഫോറിന്‍ എക്‌സ്‌ചേഞ്ച് സംരക്ഷണവും കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ തടയലും നിയമം – 1974 (കോഫെപോസ) എന്നിവ പ്രകാരം ഇ.ഡിക്കു കേസെടുക്കാം. മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്.
കരിമണല്‍ കൊള്ളയ്‌ക്ക് ഇടനില നിന്നത് കെ.എസ്.ഐ.ഡി.സിയാണ്. തോട്ടപ്പള്ളിയില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയതു തുച്‌ഛമായ വിലയ്‌ക്കാണ്. മുപ്പത്തിനായിരം രൂപ വില ഈടാക്കേണ്ടിടത്ത് ഖനനാനുമതി നല്‍കിയതു 467 രൂപയ്‌ക്ക്. കെ.എം.എം.എല്ലിന് കുറഞ്ഞ വിലയ്‌ക്കു മണല്‍ നല്‍കാന്‍ കെ.എസ്.ഐ.ഡി.സി ഇടപെടല്‍ നടത്തി. കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്‌ഥരായ മൂന്നുപേര്‍ വിരമിക്കലിനു ശേഷം സ്വകാര്യ കമ്പനിയില്‍ ഡയറക്‌ടമാരായി. ധാതുമണല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ കെ.എസ്.ഐ.ഡി.സി കൂട്ടുനിൽക്കുകയായിരുന്നു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…