Kerala

മസാല ബോണ്ടിന്റെ പേരിൽ 9.72% കൊള്ളപ്പലിശക്ക് കേരള ജനതയുടെ തല ഐസക്ക് ലണ്ടനിൽ പണയപ്പെടുത്തി കൊടും ചതി ചെയ്തു

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി രംഗത്തുള്ള ഐസക്ക് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഒരുപക്ഷേ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഏറുകയാണ്. സിപിഎമ്മിന്റെ പ്രചരണം തന്നെ ഈ സാഹചര്യത്തിൽ അവതാളത്തിലാവും. അതുകൊണ്ടുതന്നെ ഇന്ന് ഈ വിഷയത്തിൽ ഹൈക്കോടതി കൈക്കൊള്ളുന്ന നിലപാട് സിപിഎമ്മിനും തോമസ് ഐസക്കിനും ഏറെ നിർണായകമാണ്. മസാല ബോണ്ട് കേസില്‍ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന് ചൂണ്ടിക്കാട്ടി ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ഫിനാൻസ് ഡിജിഎം ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ഇഡി ഇന്ന് കോടതിയെ അറിയിക്കും.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ കൈവശമാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നല്‍കാനില്ലെന്നുമായിരുന്നു ഐസക്ക് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന കർശന നിലപാടിലാണ് ഇഡി. മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു. ഹാജരായി മൊഴി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

ഇഡിയോട് സഹകരിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഐസക്. പല തവണ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഐസക്കിന് അനുകൂല നടപടികള്‍ കോടതിയും സ്വീകരിച്ചിരുന്നില്ല. ഐസക്കിന്റെ നിലപാട് തന്നെയാണ് വിഷയത്തിൽ സിപിഎമ്മിനും. ഇഡിക്കു മുന്നിൽ തോമസ് ഐസക് ഹാജരായാൽ ക്രമക്കേടുകൾ പുറത്തുവരും.

ഈ സാഹചര്യത്തിൽ ഐസക്കിന്റെ ചില കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങൾ പരിശോധിക്കപ്പെടെണ്ടതുണ്ട്. കേരളത്തെ കരകയറാനാവാത്ത സാമ്പത്തിക ബാധ്യതയുടെ കെണിയിൽ എത്തിച്ചത് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ,തുഗ്ലക് സാമ്പത്തിക നയങ്ങളാണ്. ഇന്ന് കേരളത്തിന്റെ പൊതു കടം ഏതാണ്ട് 5 ലക്ഷം കോടിയോട് അടുക്കുന്നു..(കിഫ്‌ബിയുടെ കടം ഉൾപ്പെടെ) 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപീകരിച്ച ശേഷം,1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ് ന്റെ മന്ത്രസഭ മുതൽ 2016 മെയ് മാസം കാലാവധി അവസാനിച്ച ഉമ്മൻ‌ചാണ്ടി മന്ത്രിസഭ വരെയുള്ള 60 വർഷം കേരളം ആകെ വരുത്തിയ കടം 1.56 ലക്ഷം കോടിയാണ്. എന്നാൽ,2016-2024 വരെയുള്ള 8 വർഷം കൊണ്ട് മാത്രം പിണറായി സർക്കാർ ഏതാണ് 3.25 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരളത്തിൽ വരുത്തി വച്ചു.അതായത്,60 വർഷം കൊണ്ട് വന്ന സാമ്പത്തിക ബാധ്യതയുടെ ഇരട്ടിയിലധികം ബാധ്യത ഇക്കഴിഞ്ഞ 8 വർഷം കൊണ്ട് മാത്രം കേരളത്തിൽ ഉണ്ടായി.

F.R.B.M (Fiscal Responsibility and Budget Management )Act നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. സംസ്ഥാനങ്ങളുടെ പരിധി വിട്ട കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന നിയമമാണിത്. 2003 ലാണ് ഇത് നിലവിൽ വന്നത്. 2005 ൽ കേരളം ഈ നിയമം പാസ്സാക്കി.ആ നിയമം നിലവിലുള്ളപ്പോൾ പരിധി വിട്ട് കടമെടുത്തുകൂട്ടാൻ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്‌ ആവില്ല. ഈ നിയമത്തെ മറികടന്നു കടമെടുക്കാൻ കൊണ്ടു വന്ന സംവിധാനമാണ് കിഫ്‌ബി.

എല്ലാ വർഷവും സർക്കാരിന് കിട്ടുന്ന മോട്ടോർ വെഹിക്കിൾ ടാക്സിന്റെ പകുതിയും, പെട്രോൾ സെസ് മുഴുവനായും കിഫ്‌ബിയിലേക്ക് പോവുകയാണ്. ഇവ രണ്ടുമാണ് കിഫ്‌ബി യുടെ അടിസ്ഥാന വരുമാന മാർഗ്ഗം. റവന്യൂ വരുമാനത്തിന്റെ 3% ത്തിൽ അധികം കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കിഫ്‌ബിക്കു വേണ്ടി ധനസമാഹാരത്തിനായി ലണ്ടനിൽ പോയി മുൻ ധനമന്ത്രി തോമസ് ഐസക്ക് മസാല ബോണ്ട്‌ വിറ്റ് 9.72% എന്ന കൊള്ളപ്പലിശക്ക് പണം കടം വാങ്ങി.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി ഗവണ്മെന്റ് ഒരു വിദേശ ലോൺ വാങ്ങിച്ചത് വെറും 1.5% പലിശയ്ക്കാണ്. വാട്ടർ മെട്രോയ്ക്ക് വേണ്ടി 1.55% പലിശയ്ക്കാണ് പണം എടുത്തിരിക്കുന്നത്. അതിന്റെ 6 ഇരട്ടി പലിശയ്ക്ക് അതായത് 9.72% കൊള്ളപ്പലിശക്ക് മുന്നിൽ കേരളത്തെ കൊണ്ടുപോയി തല വെപ്പിച്ചതാണ് കേരളം ഇന്ന് അനുഭവിക്കുന്ന കരകയറാനാവാത്ത കൊടിയ സാമ്പത്തിക ബാധ്യതയുടെ അടിസ്ഥാന കാരണം. ലോകത്തിലെ ഫിനാൻസ് മാർക്കറ്റ് കളിൽ കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുമെന്നിരിക്കെ 9.72% കൊള്ളപ്പലിശയ്ക്ക് കേരളത്തെ കൊണ്ടുപോയി കഴുത്തു വെപ്പിച്ചത് അങ്ങേയറ്റം ദുരൂഹമാണ്. അതിനായി സ്റ്റേറ്റ് ഗവണ്മെന്റ് ന്റെ സെവേറിയഗൻ ഗ്യാരണ്ടി ആണ് കൊടുക്കുന്നത്. കിഫ്‌ബി യുടെ ഈ ന്യൂനതകളും അത് കേരളത്തിൽ വരുത്താൻ പോവുന്ന വലിയ സാമ്പത്തിക വിനാശങ്ങളും C.A.G റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

1 hour ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

2 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

3 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

4 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

8 hours ago