Crime,

അറസ്റ്റ് തടയണം,SFIയുടെ ഇടിമുറിയിൽ ഇടികൊണ്ട വിധി കർത്താക്കൾ ഹൈക്കോടതിയിൽ അഭയം തേടി

കൊച്ചി . എസ് എഫ് ഐ യുടെ കള്ളപരാതിയിൽ പോലീസ് എടുത്ത കള്ള കേസിൽ അറസ്റ്റും പോലീസ് മർദ്ദനവും ഭയന്ന് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ രണ്ടു വിധി കർത്താക്കൾ കോടതിയിൽ അഭയം തേടി. കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യഹർജിയുമായി നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകു ന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് അവർ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇവർ. പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങൾ പരിശീലിപ്പിച്ച ടീമാണ് എന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ല എന്നും നൃത്താധ്യാപകർ പറയുന്നു. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിനു സമമാണ് കേസ് എന്നും ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ വിധി കർത്താക്കൾ പറഞ്ഞിരിക്കുന്നു. മറ്റു ചില അധ്യാപകർക്കുള്ള വിരോധം നിമിത്തം തങ്ങളുടെ പ്രതിഛായയും ഭാവിയും നശിപ്പിക്കാനാണു ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ എന്ന പി.എൻ.ഷാജിയെ ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാജി ഉൾപ്പെടെ 3 പ്രതികളുടെ മൊഴിയെടുക്കാൻ വ്യാഴാഴ്ച രാവിലെ 11ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്ത പുരത്ത് നടന്ന കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് എസ് എഫ് ഐ ആരോപിക്കുന്ന കോഴ വിവാദം ഉണ്ടാവുന്നത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

3 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago