തൃശ്ശൂര്‍ . ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ഡിഐജി അജിതാ ബീഗമാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് നിഥിൻ പുല്ലനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവിട്ടത്. 6 മാസത്തേക്ക് നാടുകടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
നിഥിൻ പുല്ലന്‍റെ നേതൃത്വത്തിലുള്ള സംഘം ഡിസംബർ 22നായിരുന്നു ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർക്കുന്നത്. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ വിജയാഹ്ലാദത്തിനിടെ പൊലീസുമായി സംഘർഷം ഉണ്ടാവുകയാണ് ഉണ്ടായത്. ഇതിന് പിറകെ നിഥിൻ പുല്ലൻ പൊലീസ് ജീപ്പിന്‍റെ ഗ്ലാസ് തകർത്തു.
പൊലീസ് പിടികൂടിയ നിഥിനെ ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മോചിപ്പിച്ച സംഭവം തുടർന്ന് വിവാദമായി. 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിൽ ഇറങ്ങുന്നത്. ജീപ്പ് തകർത്തത് ഉൾപ്പെടെ ചാലക്കുടി, ആളൂർ സ്റ്റേഷനുകളിലായി നാല് കേസുകളിൽ പ്രതിയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ നിഥിൻ പുല്ലൻ.
തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…
ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…
തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…
കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…
തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…
കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…