Crime,

അനീഷ്യയുടെ കേസും അട്ടിമറിക്കുമോ? ആരോപണ വിധേയർക്കെതിരെ കേസെടുക്കാതെ തരികിട, മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം

കൊല്ലം . പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ചവിട്ടിക്കളി നടക്കുകയാണ്. ഒരുമാസം കഴിഞ്ഞിട്ടും കേസന്വേഷണം എങ്ങുമെങ്ങും എത്തിയിട്ടില്ല. സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ആരോപണവിധേയരിലേക്ക് അന്വേഷണം എത്തിയിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ടത്.

പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, എ പി പി ശ്യം കൃഷ്ണ എന്നിവരിൽ നിന്നേറ്റ ശകാരവും അവഗണനയും പരിഹാസവും ജോലിയിലെ മാനസിക സമ്മർദ്ദവുമാണ് അനീഷ്യ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ നൽകിയിരുന്ന മൊഴി. ആരോപണ വിധേയരെ സർവ്വീസിൽ നിന്നും സർക്കാർ സസ്പെന്റ് ചെയ്തത് മാത്രമാണ് കേസുമായി ബന്ധപെട്ടു ആശ്വാസകരമാണ് നടന്ന ഒരേയൊരു നടപടി.

ജനുവരി മാസം 21നാണ് പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. അന്വേഷണം 24 ന് സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ആരോപണ വിധേയരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന ദുരൂഹതയാണ് ഉണ്ടാക്കിയിരി ക്കുന്നത്. ആരോപണ വിധേയരെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമ മാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് അനീഷ്യയുടെ കുടുംബം.

അനീഷ്യയുടെ ഡയറിക്കുറിപ്പും ഓഡിയോ സന്ദേശങ്ങളും ഒക്കെ അന്വേഷ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടും ആരോപണ വിധേയർ ക്കെതിരെ ചെറു വിരൽ ആനക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തൃപ്തികരമല്ലെന്ന് തന്നെയാണ് അനീഷ്യയുടെ കുടുംബം ആരോപിക്കുന്നത്.

അതേസമയം, അനീഷ്യയുടെ സഹപ്രവർത്തകാരുടെ മൊഴിയെടുപ്പു നടക്കുന്നു എന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.. ചോദ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി കിട്ടാനെടുത്ത കാലതാമസം, അനീഷ്യയുടെ മൊബെൽ, ലാപ്‌ടോപ്പ്, ഡയറി എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കിട്ടുന്നതിലെ കാലതാമസം അന്വേഷണത്തിന്റെ മെല്ലെപോക്കിനു കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ശാസ്ത്രീയ തെളിവെടുപ്പ് കിട്ടിയ ശേഷം മാത്രം ആരോപണ വിധേയരെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിൽ സംശയങ്ങൾ ഉണ്ടാവുന്നുണ്ട്.

ആഭ്യന്തര വകുപ്പ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടും എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ലെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജ്യൂഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അസിസ്റ്റന്റെ പബ്ലിക് പ്രോസിക്യൂട്ടർ ശ്യാം കൃഷ്ണ കെ ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്.. ആരോപണ വിധേയർക്ക് ലേക്കൽ പൊലീസിൽ സ്വാധീനമുണ്ടെന്നത് തന്നെയാണ് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം നൽകുന്നത് ഈ സാഹചര്യത്തിലാണ്.

crime-administrator

Recent Posts

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

35 mins ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

3 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

17 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

18 hours ago