Crime,

സത്യനാഥന്റെ കൊലക്ക് പിന്നിൽ RSS ആണെന്ന് പ്രചരണം നടത്തിയ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കളുടെ പേരിൽ കേസെടുക്കണം – എം.ടി രമേശ്

കോഴിക്കോട് . കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് പ്രചാരണം നടത്തിയ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കളുടെ പേരിൽ കേസെടുക്കണമെന്ന് ബി​ജെപി നേതാവ് എം.ടി രമേശ്.

വ്യാജ പ്രചരണങ്ങളിലൂടെ കലാപത്തിന് കോപ്പുകൂട്ടിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണം. പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് എന്നയാൾ സിപിഎം പ്രവർത്തകനായിരിക്കെ ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾ പ്രചരിപ്പിച്ചത് കലാപം ഉണ്ടാക്കാൻ ലക്‌ഷ്യം വെച്ചായിരുന്നു. എന്നാൽ സത്യം പുറത്തറിഞ്ഞതോടെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ നേതാക്കൾ പിൻവലിക്കുകയായിരുന്നു. ദൈവത്തിന്റെ കൃപകൊണ്ടാണ് സത്യം പുറത്തായതെന്നും അതിനാൽ ജില്ലയിൽ കലാപം ഉണ്ടായില്ല എന്നും എം.ടി രമേശ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്ക ണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും കോഴിക്കോട്ട് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിലെ പിണക്കങ്ങളും നേതാക്കളുടെ കുടിപ്പകയുമെല്ലാം സംഘർഷത്തിലേയ്‌ക്ക് എത്തുമ്പോൾ അതെല്ലാം സംഘപരിവാർ സംഘടനകൾക്ക് മേൽ വച്ച് കെട്ടുന്നത് കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ വ്യാപകമായ സംഘർഷങ്ങൾ ഉണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്.

സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചു എന്നു പറഞ്ഞുകൊണ്ട് വ്യാജ വാർത്തയുണ്ടാക്കി അത് സംഘപരിവാർ സംഘടനകൾ ചെയ്തതാണെന്ന് പറഞ്ഞ് പരത്തി കലാപം സൃഷ്ടിക്കാൻ ഇതിന് മുൻപ് സിപിഎം ശ്രമിച്ചിരുന്നു.. സമാനമായ ശ്രമം തന്നെയാണ് കൊയിലാണ്ടിയിലെ കൊലപാതകത്തിന്റെ പേരിൽ സിപിഎം സൃഷ്ടിക്കാൻ ശ്രമിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൃപകൊണ്ട് അത് പരാജയപ്പെട്ടു. അല്ലെങ്കിൽ കോഴിക്കോട്ട് ജില്ലയിൽ വലിയ കലാപം ഉണ്ടാകുമായിരുന്നു – എം.ടി രമേശ് പറഞ്ഞു.

കൊലപാതകം നടത്തിയ വ്യക്തി പല കാര്യങ്ങൾക്ക് വേണ്ടി സിപിഎം വളർത്തിയെടുത്ത ക്രിമിനൽ സംഘത്തിൽപ്പെട്ട ഒരാളാണ്. യുവമോർച്ച ജില്ലാ നേതാവിന്റെ വീട് ആക്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇപ്പോൾ സിപിഎം നേതൃത്വം ഈ പ്രതിയ പരിഗണിക്കാ ത്തതാണ് കൊയിലാണ്ടിയിലെ സംഭവത്തിന് കാരണം. സിപിഎം നേതാക്കളും അവർ വളർത്തിയെടുത്ത ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണ് കൊയിലാണ്ടിയിലെ കൊലപാതകത്തിൽ എത്തിച്ചിരിക്കുന്നത് – എം.ടി രമേശ് പറഞ്ഞു.

crime-administrator

Recent Posts

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

34 mins ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

1 hour ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

6 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

9 hours ago