കൊയിലാണ്ടി . സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥിനെ ഉത്സവപ്പറമ്പിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയ പെരുവട്ടൂര് പുറത്തോന അഭിലാഷ് സി പി എമ്മിന്റെ മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം. സത്യനാഥിന്റെ അയൽവാസിയായ അഭിലാഷ് കൊയിലാണ്ടി നഗരസഭയിൽ രണ്ട് ചെയർമാൻമാർക്ക് ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽകാലിക ഡ്രൈവറുമായിരുന്നു അഭിലാഷ്.
തനിച്ചാണ് കോല നടത്തിയതെന്നും വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അഭിലാഷ് മൊഴി നൽകി. പാർട്ടിയുമായി ബന്ധപെട്ടു ഉണ്ടായ ചില തർക്കങ്ങളിൽ സത്യനാഥ് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമായത്. പാർട്ടിയുമായി ബന്ധപ്പെട്ട അക്രമസംഭവ ങ്ങളിൽ അഭിലാഷ് പങ്കാളിയായിട്ടുണ്ട്. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു നേതാവ് തനിക്കെതിരെ അക്രമം നടന്നുവെന്ന് കാണിക്കാൻ വ്യാജ അക്രമം സൃഷ്ടിക്കുകയും ഉണ്ടായി. ബൈക്ക് കത്തിക്കുകയും വാഴ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൊക്കെ അഭിലാഷിന് പങ്കാളിത്തം ഉണ്ടായിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് അഭിലാഷ് എന്നാണു പോലീസ് പറയുന്നത്.. മുൻ ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടായപ്പോൾ അഭിലാഷ് മാരകായുധങ്ങളുമായി കാവൽ നിന്നിരുന്നതായും പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ പി.വി. സത്യനാഥിനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുമ്പോൾ ക്ഷേത്ര ഓഫീസിന് സമീപത്ത് വെച്ചാണ് സത്യനാഥിന് വെട്ടേൽക്കുന്നത്.
അഭിലാഷ് മഴു ഉപയോഗിച്ച് ആണ് സത്യനാഥിനെ വെട്ടുന്നത്. കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…