Crime,

വീണയുടേതെന്നു പറയുന്ന കാനഡ കമ്പനിയെ പറ്റി അറിയാൻ റോയും ഐ ബിയും, അതും കടലാസ് കമ്പനിയോ? ദുരൂഹത

തിരുവനന്തപുരം . എക്‌സാലോജിക്കിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിദേശത്തും കമ്പനി തുടങ്ങിയ വിവരം രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലേക്ക്. ഇത് സംബന്ധിച്ച അന്വേഷണത്തിൽ ഇന്റലിജിൻസ് ബ്യൂറോയും വിദേശത്ത് റോയും ഭാഗമാകും എന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്‌കൈ ഇലവൻ ഇൻകോർപറേറ്റ്‌സ് എന്ന പേരിൽ വീണ കാനഡയിലെ ടൊറന്റോയിൽ 2023 മാർച്ചിൽ കമ്പനി ആരംഭിച്ചെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഇത് സംബന്ധിച്ച് മാധ്യമ വാർത്തകൾ പുറത്ത് വന്ന പിറകെ കമ്പനിയുടെ ഉടമയുടെ പേരുകളിലും മേൽവിലാസത്തിലും മിന്നൽ വേഗത്തിൽ മാറ്റങ്ങൾ വരുത്തിയതോടെയാണ് കേന്ദ്ര ഏജൻസിയുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് എത്തുന്നത്.

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിദേശത്ത് തുടങ്ങിയ കമ്പനിയെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വിദേശത്ത് ‘റോ’ വിവര ശേഖരണം നടത്തും. പി സി ജോർജിന്റെ മകൻ ഷോൺ ജോർജാണ് വീണക്കെതിരെ, പുതിയ കമ്പനിയെ പറ്റി സോഷ്യൽ മീഡിയയിൽ ആദ്യം കുറിപ്പിടുന്നത്. സിഎംആർഎൽ – എകസാലോജിക്കിലെ പരാതിക്കാരൻ കൂടിയായ ഷോൺ ജോർജ് ഫേസ് ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കു വെക്കുകയായിരുന്നു. ഇതാ മറ്റൊരു പെൻഷൻ സംരംഭം….എന്തൊരു പെൻഷൻ ആണിത്…? എന്ന അടിക്കുറിപ്പോടെയാണ് ഷോൺ പോസ്റ്റ് പങ്കുവെക്കുന്നത്.. ഇതിന് പിന്നാലെ മാധ്യമ വർത്തൽ വന്നയുടൻ കമ്പനിയുടെ വിശദാംശങ്ങളിൽ തിരുത്തൽ ഉണ്ടാവുകയായിരുന്നു.

കാനഡയിലെ ടൊറന്റോയിൽ പ്രവർത്തിക്കുന്നതായി രേഖകളിൽ ഉണ്ടായിരുന്ന സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റ്‌സ് എന്ന കമ്പനിയുടെ ഡയറകടർഷിപ്പും വിലാസവുമാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് മാറ്റിയിരിക്കുന്നത്. കാനഡയിൽ ‘റോ’ ഈ വിഷയത്തിൽ പരിശോധന നടത്തുകയാണ്. ഇന്ത്യയുമായി സഹകരിക്കാത്ത രാജ്യമായ കാനഡയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിൽ ധാരണയില്ല എന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് വിഘടന വാദ സ്വഭാവമുള്ളവർ ഒളിത്താവളമാക്കി വരുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണിത്.

എക്‌സ്ലോജിക്ക് മരവിപ്പിച്ച പിറകെയാണ് കാനഡയിൽ സ്‌കൈ 11 കമ്പനി ആരംഭിക്കുന്നത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റ്‌സ് എന്ന കമ്പനിയു ടെ ആരംഭം. പ്രൊഫഷണലുകൾക്കും, സ്ഥാപനങ്ങൾക്കും കൺസൾട്ട ൻസി, ട്രെയിനിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനമെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രതിപാദിച്ചിരുന്നത്. മാധ്യമങ്ങളിൽ ചർച്ചയായ ഉടൻ ഉടമയും ഡയറക്ടറും മാറുകയായിരുന്നു. ഇത് ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്നാണ് ‘റോ’ അന്വേഷിക്കുന്നത്.

പൊതു ജനങ്ങളെ പ്രവേശിപ്പിക്കാത്ത അതീവ സുരക്ഷിതമായ റെസിഡൻഷ്യൽ പ്രദേശത്താണ് വീണാ വിജയന്റെ കാനഡയിലെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീട് സ്ഥിചെയ്യുന്നത്. ഈ വീടിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തത് വന്നിരുന്നു.. ദി സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 എന്നാണ്. ഇതിൽ മാനേജിങ് ഡയറക്ടർ അടക്കം ഒറ്റ ദിവസം കൊണ്ട് മാറി. എന്നാൽ കമ്പനിയുടെ വിലാസത്തിൽ ഒരു റെസിഡൻഷ്യൽ കോപ്ലക്സിലാണ് ഉള്ളത്. റെസിഡൻഷ്യൽ കോപ്ലക്സിലെ വിലാസം വഴി ആരെങ്കിലും കമ്പനി രജിസ്റ്റർ ചെയ്തിരിക്കാമോ? എന്ന സംശയവും ഉണ്ട്.

crime-administrator

Recent Posts

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

16 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

39 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

17 hours ago