Crime,

വീണക്കെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന സി പി എം വാദങ്ങൾ പൊളിച്ചു

എക്‌സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാ ണെന്ന സി പി എം വാദങ്ങൾ പൊളിച്ചടുക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദങ്ങൾ ആണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. അന്വേഷണവും ചോദ്യം ചെയ്യലും പരിശോധനകളും എല്ലാം നിയമാനുസൃതമാണെന്ന് കൂടിയാണ് കോടതി വിധി ചൂണ്ടിക്കാട്ടുന്നത്.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വീണക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പിറകെയാണ് ഗുരുതര കുറ്റകൃത്യമാണെന്ന കണ്ടെത്തലിൽ ആണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസ്(എസ്എസ്‌ഐഒ) വീണയുടെ എക്‌സാലോജിക്കിനെതിരെ അന്വേഷണം തുടങ്ങിയത്. വീണാ വിജയന്റെ എക്‌സാലോ ജിക്കിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും വ്യക്തമാകുകയും മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്.

കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും ഈ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐ ഡിസിയില്‍ നിന്നും SFIO തെളിവുകള്‍ എടുത്തിരുന്നു. വിപുലവും വിശദവുമായ അന്വേഷണത്തിന് കേന്ദ്രം നിര്‍ദ്ദേശിച്ച പിറകെ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് വിഷയം ഇപ്പോൾ അന്വേഷിച്ചു വരുന്നത്. അന്വേഷണത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയുമായി കെഎസ്‌ഐ ഡിസി കേരള ഹൈക്കോടതിയിലെ ത്തുന്നതും,വീണ കര്‍ണാടകത്തിലെ ഹൈക്കോടതിയെ സമീപിക്കുന്നതും ഈ സാഹചര്യത്തിലാണ്.

അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ഇര വാദവുമായി സി പി എം രംഗത്തെത്തിയതും വിവാദമായിരുന്നു.
കേസും തുടര്‍ നടപടികളും നിയമാനുസൃതമാണെന്ന് ഇതിനകം വ്യക്തമായതോടെ സിപിഎം തന്നെ വീണയുടെ രക്ഷയ്‌ക്ക് എത്തുകയായിരുന്നു. വീണയെയും അതുവഴി മുഖ്യമന്ത്രിയേയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് സി പി എം ഇതിനിടെ പ്രസ്താവന ഇറക്കുകയും ഉണ്ടായി.

കർണാടകം ഹൈക്കോടതി വീണയുടെ ഹര്‍ജി തള്ളുകയും അന്വേഷണം തുടരാൻ പറയുകയും ചെയ്തതോടെ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാണെന്ന സി പി എം ന്റെ രാഷ്‌ട്രീയ ആരോപണം നിലം പൊത്തി. ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലും അന്വേഷണം ചോദ്യം ചെയ്ത് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയിലും അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അന്വേഷണം നടക്കട്ടേയെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തിരുന്നു. ഇതോടെ തന്നെ വേട്ടയെന്ന ആരോപണം പൊളിഞ്ഞു.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

3 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

4 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

10 hours ago