Crime,

‘ചട്ടം ലംഘിച്ച ഗൺമാൻ ചോദ്യം ചെയ്യലിന് പോലും ഹാജരാകുന്നില്ല, ക്ലിഫ് ഹൗസിൽ അടയിരിക്കുന്നു, കോടതി പറഞ്ഞിട്ടും നടപടിയില്ല,അടിയന്തര പ്രമേയ നോട്ടീസ് പോലും അനുവദിക്കാതെ ധാർഷ്ട്യം’

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ ഇടതും വലതും നിൽക്കുന്ന ഗൺമാൻമാർ ചട്ടം ലംഘിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് പോലും ഹാജരാകാത്ത ഗൺമാന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷയൊരുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗൺമാൻ ആയാൽ പോലീസ് എടുത്ത ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലൈന് ഹാജരാകേണ്ട കാര്യമില്ല. ഇത് പിണറായി വിജയൻറെ പത്യേകിച്ച് സി പി എമ്മിന്റെ മുട്ടാപ്പോക്കല്ലേ?

മുഖ്യമന്ത്രിയുടെ ഗൺമാൻ ചട്ടം ലംഘിച്ച് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് പോലും നിയമ സഭാ സ്പീക്കർ തള്ളുകയാണ്. കാട്ടുന്ന അനീതികൾക്കെതിരെ വായ തുറക്കാൻ പ്രതിപക്ഷ എം എൽ എ മാരെ അനുവദിക്കാത്തത് നിയമ സഭയിൽ കാട്ടുന്ന അനീതിയല്ലേ? വിഷയം കോടതിയുടെ പരിഗണനയി ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്‌ക്കുകയും ഇറങ്ങിപ്പോവുകയും ഉണ്ടായി.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കുന്ന സംഭവത്തിൽ ചർച്ച വേണമെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. നോട്ടീസില്‍ ഉന്നയിച്ച വിഷയം പുതിയതല്ലെന്നും അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറയുകയായിരുന്നു. ‘കോടതി ആവശ്യപ്പെട്ടിട്ടും തുടര്‍നടപടിയില്ലെന്നതായിരുന്നു വിഷയം. എന്നാൽ ഇത് പുതിയ വിഷയ മല്ലെന്നും പുതിയ കാര്യമല്ലെന്നും ആയിരുന്നു സ്‌പീക്കറുടെ മറുപടി എന്നതാണ് ശ്രദ്ധേയം. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കറുമായി വാക്ക് തര്‍ക്കമുണ്ടായി.

ഇത് സമീപകാലത്ത് നടന്ന സംഭവം തന്നെയാണെന്നും കേസിലെ അട്ടിമറിയാണ് ഞങ്ങൾ നോട്ടീസിൽ ഉന്നയിച്ചതെന്നും വി.ഡി സതീശൻ തുടർന്ന് വിശദീകരിച്ചു. ഇതിനിടയിലും സ്പീക്കർ നോട്ടീസിന് അനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ചു കൊണ്ടേയിരുന്നു. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തി ലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിനോട് താന്‍ ബഹുമാനത്തോടെയാണ് പറയുന്നതെന്നും അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നും സ്പീക്കര്‍ വീണ്ടും ഇതിനിടെ ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടതും വലതും നിൽക്കുന്ന ഗൺമാൻമാരാണ് ചട്ടം ലംഘിച്ചുകൊണ്ട് പ്രവർത്തകരെ മർദ്ദിച്ചത്. ചോദ്യം ചെയ്യലിന് പോലും ഗൺമാൻ ഹാജരാകുന്നില്ലെന്നും ഷാഫി പറമ്പിൽ നോട്ടീസിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

7 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago