മലപ്പുറം . ഗവർണർക്കെതിരെ എസ് എഫ് ഐ യെ കരിങ്കൊടിയുമായി ഇറക്കി വിട്ട പിണറായി സർക്കാർ കേരളത്തിലെ കാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിലേക്ക്. പ്രധാന മന്ത്രിയെ അവഹേളിച്ച് എസ് എഫ് ഐ കാമ്പസുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു കൊണ്ടാണിത്. പ്രധാന മന്ത്രിയെ അവഹേളിക്കുക മാത്രമല്ല, വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്നവയാണ് എസ് എഫ് ഐ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ എന്നതാണ് എടുത്ത് പറയേണ്ടത്.
വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്ന ബോര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്സിൽ സ്ഥാപിച്ചിരിക്കുകയാണ് എസ്എഫ്‌ഐ. പ്രധാനമന്ത്രി നരേന്ദ്രമോദി ഒര മുസ്ലിം വനിതയെ കയറില്‍ കെട്ടിക്കഴുവിലേറ്റുന്നതാണ് ബോര്‍ഡ്. രണ്ട് ഫ്ലക്സ് ബോര്‍ഡുകളാണ് ഇത്തരത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ SFI സ്ഥാപിച്ചിരിക്കുന്നത്.
ഹിറ്റ്‌ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്‌ലറുടെ ഗതി വരുമെന്നാണ് ബോര്‍ഡിലുള്ള പരാമര്‍ശം. ബോര്‍ഡുകള്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പരാതിയില്‍ പറയുന്നു. എസ്എഫ്‌ഐ, സി യു കാമ്പസ് എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിയമസഭാ പാസാക്കിയ യൂണിവേഴ്‌സിറ്റി ഭേദഗതിനിയമം ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാത്തതിനാൽ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കേരള കാർഷിക സർവ്വകലാ ശാല ജനല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം വരെ ഗവർണർക്കെതിരെ നടത്തി വന്ന കരിങ്കൊടി പ്രതിഷേധം ഇതോടെ പുതിയ മാനങ്ങൾ തേടുമെന്ന് ഉറപ്പായി. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജിനും പ്രൊ വൈസ് ചാന്‍സലര്‍ക്കും എബിവിപി ഇത് സംബന്ധിച്ച പരാതി നല്‍കി. ഒരു വിഭാഗം വിദ്യാര്‍ത്ഥികളില്‍ പ്രകോപനം സൃഷ്ടിച്ച് ക്യാംപസില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ബോര്‍ഡുകള്‍ നീക്കം ചെയ്ത് നടപടി സ്വീകരിക്കണെമന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…
ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…
വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…
ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…
തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…