Top Picks News

എക്സാലോജിക്‌ ‘പിവിക്കും വീണക്കും എക്സാലോജിക്‌ കമ്പനിക്കും’ മാസപ്പടി കൊടുത്തതിനെല്ലാം തെളിവുകൾ

SFIO നടത്തി വന്നിരുന്ന അന്വേഷണങ്ങൾ തടയാൻ രാജ്യത്തെ പരമോന്നത നീതി പീഠം പോലും തയ്യാറാവാതിരിക്കെ വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി അന്വേഷണം തടയണമെന്ന കെഎസ്‌ഐഡിസിയുടെയും എക്സാലോജിക്‌ കമ്പനിയുടെയും ആവശ്യം അംഗീകരിച്ച് പിണറായിയേയും വീണയെയും സന്തോഷിപ്പിക്കാൻ കേരള – കർണാടക ഹൈക്കോടതികൾക്ക് എങ്ങനെ കഴിയും?

അന്വേഷണ പരിധിയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം കേരള ഹൈക്കോടതിയും നിരസിച്ചതും, എസ്എഫ്‌ഐഒയുടെ അന്വേഷണം തടയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്. അന്വേഷണം തടയാനാവില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടക ഹൈക്കോടതി സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഏജന്‍സി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും നൽകാണാതാണ് എക്സാലോജിക്‌ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സത്യത്തിൽ അന്വേഷണം തടയാൻ കിട്ടിയ നിയമോപദേശത്തിന്റെ പേരിൽ കോടതി കയറിയ വീണ കുടുങ്ങിയിരിക്കുകയാണ്. ചെകുത്താനും കടലിലും ഇടയിൽ എന്നപോലെ എന്ന് തന്നെ പറയണം. അന്വേഷണം തടയാൻ പോയി കിട്ടിയ സമ്മാനം ഇങ്ങനെയാവുമെന്നു വീണ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ കോടതി പറഞ്ഞപോലെ രേഖകൾ കൊടുക്കാതിരിക്കാനും ആവില്ല, കൊടുത്തലുണ്ടാകാവുന്ന അറസ്റ്റ് ഉൾപ്പടെയുള്ള
നടപടിക്രമങ്ങൾ കുറിച്ചുള്ള ഭയവും ഉറക്കം കെടുത്തുകയാണ്.

KSIDC യുടെ പേരുപറഞ്ഞു വീണയെ രക്ഷിക്കാൻ ജനത്തിന്റെ പിച്ചകാശെടുത്ത് വലിയ വക്കീലിനെ കാട്ടി കോടതിയിൽ പോയതാണ് ഇപ്പോൾ പിണറായി വിജയനും മകള്‍ വീണയ്‌ക്കും വലിയ തിരിച്ചടിയായിരിക്കുന്നത്. അന്വേഷണം സല്‍പ്പേരിന് കളങ്കം വരുത്തുമെന്നു പറഞ്ഞാണ് കെഎസ്‌ഐഡിസി കേരള ഹൈ കോടതിയെ സമീപിച്ചത്. എന്നാല്‍ ശരിയായ അന്വേഷണം നടത്തേണ്ടത് കെഎസ്‌ഐഡിസിയുടെ താല്‍പര്യമല്ലേയെന്ന് ചോദിച്ച കേരള ഹൈക്കോടതി, സ്ഥാപനത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ആവശ്യമാണെന്നു കൂടിയാണ് വ്യക്തമാക്കിയത്. കെഎസ്‌ഐഡിസിയുടെ ഹര്‍ജി സ്ഥാപിതതാല്‍പര്യമാണെന്ന് കോടതിക്ക് ബിദ്ധ്യപെട്ടു എന്നാണു ഇതിൽ നിന്ന് കരുതേണ്ടത്.

മുഖ്യമന്ത്രിയുടെ മകളായ വീണയുടെ ബെംഗളൂരുവിലെ സ്ഥാപനമായ എക്‌സാലോജിക്ക് സൊലൂഷന്‍സിന് സേവനമൊന്നും നല്‍കാതെ മാസപ്പടി നല്‍കിയ സിഎംആര്‍എല്ലില്‍ കേരളാ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് ശതമാനത്തിനു മേൽ ഓഹരിയുണ്ട്. ഇക്കാരണത്താലാണ് വീണയ്‌ക്കും മറ്റുമെതിരായ അനേ്വഷണം കെഎസ്‌ഐഡിസിയിലേക്കും നീളുന്ന സാഹചര്യം ഉണ്ടാവുന്നത്.

എക്‌സാലോജിക്കിന്റെ ഉടമയായ വീണ സ്വന്തം നിലയ്‌ക്കും കമ്പനിയുടെ പേരിലും കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലില്‍നിന്നും അനധികൃതമായി പണം കൈപ്പറ്റിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പ് ആണ് കണ്ടെത്തുന്നത്. അത് SFIO അല്ല. പണം നല്‍കിയ കാര്യം സിഎംആര്‍എല്‍ തന്നെയാണ് വെളിപ്പെടുത്തി യിട്ടുള്ളത്. ഇത് രണ്ടിനും വ്യക്തമായ രേഖകൾ ഉള്ളതാണ്. ഇടനിലക്കാരായ രാഷ്‌ട്രീയനേതാക്കള്‍ക്കും പണം നല്‍കിയതായി സിഎംആര്‍എല്‍ കമ്പനി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. പണം കിട്ടിയവരുടെ കൂട്ടത്തില്‍ PV എന്ന ചുരുക്ക പ്പേരുകാരനുമുണ്ട്.

ഇത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തന്നെയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുശേഖരണത്തിന്റെ ഭാഗമായി സിഎംആര്‍എല്ലിലും കെഎസ്‌ഐഡിസിയിലും എസ്എഫ്‌ഐഒ പരിശോധന നടത്തിയിരുന്നു. മൂന്നു സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഒരേസമയം നടക്കുന്ന അന്വേഷണം പല വിവരങ്ങളും പുറത്തുകൊണ്ടുവരുമെന്ന ഭയം ആരോപണവിധേയര്‍ക്കിടയിൽ കടന്നു കൂടിയിട്ടുണ്ട്. അതിനാലാണ് അന്വേഷണം എങ്ങനെയും തടയാനുള്ള ശ്രമം നടക്കുന്നത്.

കോടതികളില്‍ ഹാജരാകുവാൻ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിഭാഷകനെയാണ് കൊണ്ട് വന്നിരിക്കുന്നത്. പിടിയിലാകുമെന്ന ആരോപണവിധേയരുടെ ഭയത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അധികാര ദുരുപയോഗത്തിലൂടെ സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്ലിന് ആനുകൂല്യം നല്‍കിയെന്നും, ഇതിന്റെ പ്രത്യുപകാരമാണ് മകള്‍ക്ക് ലഭിച്ചതെന്നുമുള്ള വെളിപ്പെടുത്തലു ണ്ടായിരിക്കുന്നു. ഇത്തരം നിയമവിരുദ്ധമായ നിരവധി കാര്യങ്ങള്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയക്കുകയാണ്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

4 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

6 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

7 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

7 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

8 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

8 hours ago