India

നരസിംഹ റാവു, ചരൺ സിങ്, എം.എസ്. സ്വാമിനാഥൻ എന്നിവർക്ക് കൂടി ഭാരതരത്ന

ന്യൂഡൽഹി . മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥനും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം.

ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് സ്വാമിനാഥൻ. നേരത്തേ, എം.ജി.രാമചന്ദ്രന് (എംജിആർ) ഭാരതരത്ന കിട്ടിയി ട്ടുണ്ടെങ്കിലും അദ്ദേഹം സ്വയം തമിഴ്‌നാട്ടുകാരനായാണു വിശേഷിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലാണ് എം ജി ആർ ജീവിച്ചത്.. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർ‌ക്കു കഴിഞ്ഞ ദിവസം ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. സാധാരണയായി വർഷത്തിൽ പരമാവധി മൂന്നു പേർക്കാണ് ഭാരതരത്ന നൽകി വരുന്നത്.. ഇത്തവണ 5 പേരെ പുരസ്കാരത്തിനു കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു.

കോൺഗ്രസ് നേതാവായ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണു രാജ്യത്തു സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത്. 1921 ജൂണ്‍ എട്ടിന് ആന്ധ്രാപ്രദേശിലെ കരിംനഗറിൽ ജനിച്ച റാവു കര്‍ഷകനും അഭിഭാഷകനുമായിരുന്നു. 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, 1957 മുതല്‍ 1977 വരെ ആന്ധ്ര നിയമസഭാംഗവും 1977 മുതല്‍ 1984 വരെ ലോക്‌സഭാം ഗവുമായിരുന്നു. 1984 ഡിസംബറില്‍ രാംടെക്കില്‍നിന്നാണ് എട്ടാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, മനുഷ്യവിഭവശേഷി മന്ത്രി തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1902 ൽ ഉത്തര്‍പ്രദേശിലെ നുര്‍പുരില്‍ ജനിച്ച ചരണ്‍ സിങ് 1937ല്‍ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. പിന്നീട് ഉത്തർപ്രദേശിൽ വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. മികച്ച പാര്‍ലമെന്റേറിയനും പ്രായോഗികവാദിയുമായ അദ്ദേഹം തന്റെ പ്രഭാഷണ ചാതുര്യംകൊണ്ടും ശ്രദ്ധ. യുപിയിലെ ഭൂപരിഷ്‌കരണത്തിന്റെ ശില്‍പിയാണ്. ലളിത ജീവിതത്തിന്റെ പ്രയോക്താവായ അദ്ദേഹം കേന്ദ്രമന്ത്രിയായും ഉപപ്രധാനമന്ത്രിയായും തിളങ്ങി. 1979 ജൂലൈ 28 മുതൽ ഓഗസ്റ്റ് 20 വരെ പ്രധാനമന്ത്രിയായിരുന്നു.

ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിക്കുന്നത്. കുംഭകോണത്തു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവിതാംകൂർ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ കാർഷിക കോളജിൽനിന്നു സ്വർണമെഡലോടെ ബിരുദം നേടി. ഐപിഎസിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഉപേക്ഷിച്ച് നെതർലൻഡ്സിൽ കാർഷിക ഗവേഷണത്തിനുള്ള യുനെസ്കോ ഫെലോഷിപ്പിനുള്ള ക്ഷണം സ്വീകരിക്കുകയായിരുന്നു. പട്ടിണിരാജ്യമായിരുന്ന ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തിൽ ചുരുങ്ങിയ കാലയളവിൽ വൻ വർധനവുണ്ടാക്കി മിച്ചധാന്യം ലഭ്യമാക്കി അദ്ഭുത മനുഷ്യനായി മാറിയ സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകനാവുകയായിരുന്നു.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

3 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

4 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

10 hours ago