Kerala

മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യണം ! ജലബോംബിനെതിരെ പ്രക്ഷോഭം തുടങ്ങി

മുല്ലപ്പെരിയാറിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ നൽകിയ വാഗ്ദാനങ്ങൾ കേരള ജനതയെ കബളിപ്പിക്കുന്നതായിരുന്നു. കേരളം ഇല്ലെങ്കിൽ ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് എന്തു പ്രസക്തി? മുല്ലപ്പെരിയാർ ജല ബോംബ് പൊട്ടിയാൽ കേരളം മൂന്നായി വിഭജിക്കപ്പെടാം.. ‘മുല്ലപ്പെരിയാറിൽ കേരളത്തിന്റെ മരണമണിമുഴങ്ങുമ്പോൾ’ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ഭരിക്കുന്നവർ.

128 വർഷങ്ങൾക്ക് മുൻപ് ചുണ്ണാമ്പും സുർക്കിയും കൊണ്ട് പണിത മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണോ എന്ന ചോദ്യം ഓരോ മലയാളിക്ക് മുന്നിലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഭരണ കസേരകളിൽ ഇരിക്കുന്നവരോട് ജനത്തിനു അത് ചോദിക്കാൻ പറ്റിയ സമയം പാർലമെന്റ് ഇലക്ഷൻ നടക്കുന്ന ഈ സമയം തന്നെയാണ്. ഇവിടത്തെ രാഷ്ട്രീക്കാരും ഉദ്യോഗസ്ഥവൃന്ദവും കൂടി മലയാളിയെ ഒറ്റുകൊടുത്ത കഥ ഓരോ മലയാളിയും അറിയേണ്ടതുണ്ട്.

തമിഴ് നാട്ടിൽ തിരഞ്ഞെടുപ്പിന് നാല് സീറ്റ്‌ കിട്ടാനായി മലയാളിയെ ഒറ്റിയ കഥ ഇനിയെങ്കിലും അറിയണ്ടേ? 1970 ൽ മുല്ലപ്പെരിയാർ ഉടമ്പടി 999 വർഷത്തേക്ക് പുതുക്കി നൽകിയ രാഷ്ട്രീയ നപുംസകങ്ങളുടെ കഥ ഇനിയെങ്കിലും മലയാളി അറിയണ്ടേ??? മുല്ലപ്പെരിയാർ ഡാമിന്റെ ചുറ്റുവട്ടമുള്ള ആയിരം ഏക്കർ തമിഴ്നാടിന് തീറെഴുതി വിറ്റ കഥ ഇനിയും മറച്ചു വായ്ക്കണോ??? മലയാളി ഇനിയും വഞ്ചിക്കപ്പെടണമോ?? നാളിത് വരെ കേരളവും കേന്ദ്രവും ഭരിച്ചിരുന്നവരും രാഷ്ട്രീയപ്പാർട്ടികളും മലയാളിയെ കൊലയ്ക്ക് കൊടുത്തുകൊണ്ട് തമിഴ് നാട്ടിൽ വാങ്ങിച്ചുകൂട്ടിയ സമ്പത്തുകളെക്കുറിച്ചു മലയാളി അറിയണ്ടേ?? തമിഴ് നാടിന് വെള്ളം നൽകാനെന്ന പേരിൽ 50 വർഷത്തെ കാലാവധി മാത്രം പറഞ്ഞ ഡാം 128 വർഷം കഴിഞ്ഞിട്ടും സുരക്ഷിതം എന്ന് വിധിച്ച നീതിന്യായ സംവിധാനം പുഴുക്കുത്തു വീണതാണെന്ന് ഇനിയും പറയാതിരുന്നാലോ?

കേരളത്തിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ മുല്ലപ്പെരിയാർ ടം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെടുമ്പോൾ അതൊന്നും ചെവിക്കൊ ള്ളാനോ സുപ്രീം കോടതിയിൽ നിലവിലുള്ള വിധിയിൽ പരാമർശിക്കുന്ന രണ്ടാം ഓപ്ഷൻ ആയ ഡീ കമ്മിഷൻ എന്ന ആശയം തമിഴ്‌നാടിനും കേരളത്തിനും ഒരുപോലെ പ്രയോജനപ്പെടുത്തും വിധം ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുസമൂഹത്തിൽ മുല്ലപ്പെരിയാർ എന്ന വിഷയം ഏറ്റെടുത്ത പ്രവർത്തിക്കുന്ന 15 സംഘടനകൾ ചേർന്ന് മുല്ലപ്പെരിയാർ പ്രക്ഷോഭ സമിതിക്ക് രൂപം നൽകി, മുല്ലപ്പെരിയാർ അജിറ്റേഷൻ കമ്മിറ്റി എന്ന സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരപ്രഖ്യാപന ജാഥാ കലൂർ മെട്രോ സ്റ്റേഷന് വടക്കുവശത്തു നിന്നാണ് ആരംഭിച്ചത്. അഡ്വ എം ആർ രാജേന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു. ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, അഡ്വ റസ്സൽ ജോയ് എന്നിവർ സംസാരിക്കും.. ജാഥാ മേനക ജങ്ഷനിൽ നടക്കുന്ന പൊതുയോഗം അഡ്വ കെ എം ഷാജഹാൻ ആണ് ഉദഘാടനം ചെയ്തത്. സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ക്രൈം ചാനൽ ചീഫ് എഡിറ്റർ ടി പി നന്ദകുമാർ, ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

7 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

8 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

9 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

20 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

20 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago