Crime,

SFI യെ NIA പൂട്ടും, പിണറായിക്ക് കാഴ്ചക്കാരനായി നിൽക്കാം, വിദ്യാർത്ഥികളെ കൊണ്ട് രാഷ്ട്രീയം കളിപ്പിച്ച് ഭാവി തുലച്ചു

ഗവർണർ നല്ല ഫോമിലാണ്. തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണ് എന്നാണ് ഗവർണർ പറയുന്നത്. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥരെയും ഗവർണർ കുറ്റം പറയുന്നില്ല. കാരണം ഗവർണറുടെ അഭിപ്രായത്തിൽ മുകളിൽനിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അങ്ങനെ പ്രശനം ആകെ ഗുരുതരമാണ്.

പ്രതിഷേധമെന്ന പേരിൽ എന്നെ ആക്രമിക്കാനും പൊലീസ് പ്രതികരിക്കരുത് എന്ന നിർദ്ദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. പ്രതിഷേധങ്ങൾക്കൊന്നും ഞാൻ എതിരല്ല; എന്നാൽ കൊടികൾ ഉപയോഗിച്ച് കാറിൽ അടിച്ചപ്പോഴാണ് പ്രതികരിച്ചത് എന്നും ഗവർണർ പറഞ്ഞിരുന്നു. പ്രതിഷേധക്കാർ എന്നുപറഞ്ഞ് എത്തിയവരിൽ ക്രിമിനൽ കേസുകളിലെ പ്രതികളടക്കമുണ്ടെന്നും അവരെ സംരക്ഷിക്കണമെന്ന് പൊലീസിനു നിർദ്ദേശം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു. എന്തുതന്നെയായാലും പ്രവർത്തകർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ ചുമത്തിയതിനു ശേഷമാണ് ഗവർണർ അവിടെനിന്നു മാറിയത് തന്നെ.

ഐപിസി 143,144,147,283,353,124,14 വകുപ്പുകൾ പ്രകാരമാണ് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിൽ ഐപിസി 124 എന്നത് മാത്രമാണെങ്കിൽ കുഴപ്പമില്ല. 124 (എ) ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നതെങ്കിൽ എസ് എഫ് പ്രവർത്തകരുടെ കാര്യം തീർന്നു എന്നെ പറയാൻ പറ്റൂ. കാരണം രാജ്യദ്രോഹ കുറ്റം കൂടി ഇതിൽ ചേർന്ന് വരും. അങ്ങനെയെങ്കിൽ എൻ ഐ എ യും അന്വേഷണത്തിന് എത്തും. കാറിൽ ഇടിച്ചതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങിയത് എന്നാണ് ഗവർണർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ആ നിലയ്ക്ക് കാര്യങ്ങൾ പോകുകയാണെങ്കിൽ കുട്ടിസഖാക്കളുടെ കാര്യത്തിൽ എൻ ഐ എ തീരുമാനം എടുക്കും. സമരത്തിൽ പങ്കെടു ത്ത രാഹുൽ മാനക്കൂട്ടത്തിലിനെ വീടുവളഞ്ഞു കൊടുംകുറ്റവാളി യെപോലെ തൂക്കിയെടുത്തുകൊണ്ടു പോയ സർക്കാരും സർക്കാ രിന്റെ പോലീസുമാണ് പ്രതിഭാഗത്ത് നിൽക്കുന്നത്. അപ്പോൾ ഗവർണറുടെ കാറിൽ ഇടിക്കുകയും കോലിട്ട് കുത്തുകയുമൊക്കെ ചെയ്തവർക്ക് നേരെ രാജ്യദ്രോഹം ചുമത്തിയാലും തെറ്റുപറയാൻ പറ്റില്ല.

ഇനി എന്താണ് ഈ വകുപ്പ് എന്ന് നോക്കാം ഇന്ത്യൻ ശിക്ഷാനിയമ ത്തിലെ 124-ാം വകുപ്പ് അനുസരിച്ച്, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ നിയമാനുസൃതമായ ഏതെങ്കിലും അധികാരം ഏതെങ്കിലും വിധത്തിൽ വിനിയോഗിക്കാൻ അല്ലെങ്കിൽ വിനിയോഗിക്കാൻ ഇന്ത്യൻ രാഷ്ട്രപതിയെ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുകയോ ചെയ്യുകയോ ചെയ്യുന്നു. അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ തെറ്റായി തടയുകയോ തടയാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അമിതമായി ഭയപ്പെടുത്തുകയോ ചെയ്യുക, അല്ലെങ്കിൽ അത്തരം പ്രസിഡൻ്റിനെയോ ഗവർണറെയോ അതിരുകടക്കാനുള്ള ശ്രമങ്ങൾ ഒരു കാലയളവിലേക്ക് ഒന്നുകിൽ ഒരു വിവരണത്തിൻ്റെ തടവ് ശിക്ഷയ്ക്ക് വിധേയമാക്കും. ഏഴു വർഷം വരെ, പിഴയ്ക്കും ബാധ്യതയുണ്ട്.

124 എ. രാജ്യദ്രോഹം : ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ ഗവൺമെൻ്റിനോട്, വാക്ക് കൊണ്ടോ, എഴുതിയാലോ, എഴുതിയാലോ, അടയാളങ്ങൾ കൊണ്ടോ, ദൃശ്യമായ പ്രാതിനിധ്യം കൊണ്ടോ, വിദ്വേഷമോ അവഹേളനമോ കൊണ്ടുവരാൻ ശ്രമിക്കുന്നവരോ, ഉത്തേജിപ്പിക്കുന്നതോ, അസംതൃപ്തി ഉളവാക്കാൻ ശ്രമിക്കുന്നതോ, ജീവപര്യന്തം തടവുശിക്ഷ നൽകണം, അതിൽ പിഴ ചേർക്കാം, അല്ലെങ്കിൽ മൂന്ന് വർഷം വരെ നീട്ടാവുന്ന തടവ്, അതിൽ പിഴ ചേർക്കാം, അല്ലെങ്കിൽ പിഴയും.

എന്തായാലും ഇനി കേന്ദ്രത്തിന്റെയും കേന്ദ്ര സേനയുടെയും കയ്യിലാണ്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. അതേ സമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങി. തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഡൽഹിക്കും പോകുമെന്ന് രാജ്ഭവൻ അറിയിച്ചു. സംസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം ശക്തമായിരിക്കെ, തന്റെയും രാജ്ഭവന്റെയും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ കൂടി എത്തിച്ച ശേഷമാണ് ഗവർണറുടെ മടങ്ങിപ്പോക്ക്.

കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

2 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

3 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

9 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

17 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

17 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

18 hours ago