കോഴിക്കോട് . റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരാറുകാരന്റെ ജീപ്പിൽ അഭിവാദ്യം സ്വീകരിച്ചത് വിവാദമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് കരാറുകാരന്റെ ജീപ്പിൽ അഭിവാദ്യം സ്വീകരിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്. കൈരളി കൺസ്ട്രഷന്റെ വാഹനത്തിലായിരുന്നു മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കോഴിക്കോടുള്ള കമ്പനിയുടെ പേര് മറച്ചുവച്ച് കൊണ്ടായിരുന്നു പരേഡിൽ വാഹനം ഉപയോഗിച്ചത്.
റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി പോലീസിന്റെ വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുക. അക്കാര്യത്തിൽ ഒരു വ്യത്യസ്തത വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി. മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത് ആവട്ടെ കമ്പനിയുടെ പേര് മറച്ചുവച്ചു കൊണ്ടായി രുന്നു. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ളതാണ് മന്ത്രി ഉപയോഗിച്ചിരിക്കുന്ന ജീപ്പ്. പോലീസിന്റെ പക്കൽ വാഹനം ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വ്യക്തിയുടെ വാഹനം പരേഡിനായി ഉപയോഗിച്ചതെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…