ലക്നൗ . മുസ്ലീങ്ങൾ ജ്ഞാൻവാപിയിൽ 600 വർഷമായി അവിടെ നിസ്ക്കരിക്കുന്നുണ്ടെന്നും ഭാവിയിലും അവിടെ തന്നെ നിസ്ക്കരിക്കുമെന്നും അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി. ജ്ഞാൻവാപി സർവേ റിപ്പോർട്ട് സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുമെന്ന് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിൻ പറഞ്ഞു. കോടതിയുടെ എല്ലാ തീരുമാനങ്ങളെയും മസ്ജിദ് കമ്മിറ്റി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുകയുണ്ടായി.
എഎസ്ഐ റിപ്പോർട്ട് കേസിന്റെ ഭാഗമാണ്. അത് ജ്ഞാൻവാപിയുടെ പൂർണമായ തീരുമാനമല്ല. ജ്ഞാൻവാപി മസ്ജിദ് മുസ്ലീങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. മുസ്ലീങ്ങൾ 600 വർഷമായി അവിടെ നിസ്ക്കരിക്കുന്നുണ്ട്. ഭാവിയിലും അവിടെ തന്നെ നിസ്ക്കരിക്കും.
ഞങ്ങൾക്ക് കോടതിയിൽ പൂർണ വിശ്വാസമുണ്ട്. മുസ്ലീം പക്ഷം തങ്ങളുടെ നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ജ്ഞാനവാപി പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുമെന്ന് മുഹമ്മദ് യാസിൻ പറഞ്ഞു. കോടതിക്ക് പുറത്ത് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുരഞ്ജനവും നടത്തില്ലെന്ന നിലപാട് ആണുള്ളതെന്നും അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിൻ പറഞ്ഞു.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…